Thursday 29 November 2012

തേങ്ങാച്ചക്ക


തേങ്ങാച്ചക്ക കണ്ടാല്‍ ചെറിയ തേങ്ങയുടെ രൂപം, പേര് തേങ്ങാച്ചക്ക. ഇതിന് ഉണ്ടച്ചക്ക, മണിയന്‍ ചക്ക, താമരച്ചക്ക, മുട്ടച്ചക്ക എന്നെല്ലാം പേരുണ്ട്. തേങ്ങാച്ചക്ക സാധാരണ ചക്കപോലെ തന്നെ കറിവെക്കാന്‍ നല്ലതാണ്. 
ഇതിന്റെ പ്ലാവിനും നമ്മുടെ പ്ലാവിന്റെ സാദൃശ്യമാണ്. എന്നാല്‍ ഇലകള്‍ക്ക് ചെറിയ വ്യത്യാസമുണ്ട്. ചുളയ്ക്ക് പഴുത്താല്‍ നല്ല മധുരമാണ്. ചക്കക്കുരുവിന് നല്ല സ്വാദും. തേങ്ങാച്ചക്ക ആര്‍ട്ടോ കാര്‍പ്പസ് വിഭാഗമാണ്. 
എടക്കാട്ടുവയല്‍ എറണാകുളം, മുരിയാട്, മലയാറ്റൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഈ ചക്ക ഏറെയുണ്ട്. കേരളത്തില്‍ മറ്റു പലയിടങ്ങളിലും തേങ്ങാച്ചക്ക കണ്ടുവരുന്നുണ്ട്. ഒരു പ്ലാവില്‍ 300 മുതല്‍ 600വരെ ചക്കകള്‍ ഉണ്ടാവും. ഇവ പ്ലാവിന്റെ ചുവടുമുതല്‍ ശിഖരം വരെ നിറച്ചുണ്ടാവും. കടപ്പാട് : മാതൃഭൂമി

ശംഖുപുഷ്പം

പ്രമാണം:Clitoria ternatea.JPG
ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ല്ലീഷില്‍ Clitoria ternatea  എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളൂടെ ജനനേന്ദ്രിയങ്ങളുടെ ഭാഗമായ കൃസരിയുടെ സമാന രൂപമായതിമാലാണ് ആംഗലേയത്തീല്‍ ആ പേര്‍ വന്നത്. ആയുര്‍വേദത്തില്‍ മാനസിക രോഗങ്ങള്‍ക്കുള്ള മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലുമാണ്‌ ഇവയുടെ ഉത്ഭവം എന്നു വിശ്വസിക്കുന്നു.

മൈലാഞ്ചി


പ്രമാണം:Lawsonia inermis (Mehndi) in Hyderabad, AP W IMG 0527.jpgഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. ഏഷ്യയുടെയും ആഫ്രിക്കയുടെയു ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. സൗന്ദര്യവര്‍ദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു

ഈന്ത്

പ്രമാണം:ഈന്ത്.jpg
കേരളത്തില്‍ കണ്ട് വരുന്ന ഒരു മരമാണു ഈന്ത്.(Cycas circinalis Linn) വളരേ അധികം നീളമോ വണ്ണമോ ഇല്ലാത്ത ഒരൊറ്റ തടി, തെങ്ങിന്റെ ഓലയോട് സാമ്യമുള്ള പട്ടകളാണ്‌ ഈന്തിന്റെ ഏറ്റവും വലിയ ആകല്‍ഷണം. നെല്ലിക്കയോളം വലിപ്പത്തില്‍ കട്ടിയുള്ള തോടോടുകൂടിയ ഈന്തില്‍ കായ ആണിതിന്റെ ഫലം. മലബാറില്‍ ചിലയിടങ്ങളില്‍ ഈന്തിന്‍ കായ വെട്ടി ഉണക്കി ഈന്തിന്‍ പുടി എന്ന വിശിഷ്ട വിഭവം തയ്യാല്‍ ചെയ്ത് ഭക്ഷിക്കുന്നു. ഈന്തിന്‍ പട്ടകള്‍ ഓല മെടയുന്ന പോലെ മെടഞ്ഞ് കുട്ടികള്‍ കുട്ടിപ്പുരകള്‍ക്ക് മേല്‍ക്കൂര നിര്‍മ്മിക്കാനും, ആഘോഷങ്ങള്‍ക്ക് തോരണങ്ങള്‍ ചാര്‍ത്താനും ഉപയോഗിക്കുന്നു. കേരകല്‍ഷക കുടുംബങ്ങളില്‍ ഓല മെടഞ്ഞ് പഠിക്കുന്നതിന്റെ ഭാഗമായി ഈന്തിന്‍ പട്ട മെടഞ്ഞ് കുട്ടികള പരിശീലിപ്പിക്കുന്നു. 

ഏതാണ്ട് നൂറുവര്‍ഷത്തോളം ജീവിത ദൈര്‍ഘ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ കേരളത്തിന് പുറത്ത് ഗുജറാത്തിലും, ഇന്ത്യക്ക് പുറത്ത് ആഫ്രിക്ക, ശ്രീലങ്ക, മലഗാസ്സി എന്നീ രാജ്യങ്ങളിലും ഈന്ത് കണ്ടുവരുന്നു.

ഏലം


പ്രമാണം:Cardomom plant.JPGഏലത്തിന് ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും 50% മാത്രം സൂര്യരശ്മി കടത്തിവിടുന്ന തരത്തില്‍ തണലും വേണം.  10 ഡിഗ്രി സെല്‍ഷ്യസിനും ഇടക്കുള്ള അന്തരീക്ഷോഷ്മാവും വര്‍ഷം മുഴുവന്‍ ഏകദേശം തുല്യ അളവില്‍ പെയ്യുന്ന മഴയും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണുമുണ്ടെങ്കില്‍ ഏലത്തോട്ടത്തില്‍ ഉയര്‍ന്ന വിളവ് ഉറപ്പാണ്.   പ്രായപൂര്‍ത്തിയായ ഏലച്ചെടികളില്‍ ജനുവരി മാസത്തിലാണ് ശര (പൂക്കുല)ങ്ങള്‍ ഉണ്ടാകുന്നത്.  ഏലത്തിന്റെ വിളവ് മുഖ്യമായും പൂങ്കുല ഉണ്ടായി പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതുവരെയുള്ള ആറേഴു മാസത്തെ മഴയെ ആശ്രയിച്ചാണ്.                           

പ്രമാണം:ELAKKA-001.jpg     ഏലത്തിന്റെ അഴുകിയതും പഴുത്തതും രോഗാണുബാധയുള്ളതുമായ ഇലകള്‍ വര്‍ഷത്തില്‍‍ മൂന്നു പ്രാവശ്യമെങ്കിലും (കാലവര്‍ഷത്തിനു തൊട്ടു മുമ്പും  പിമ്പും, നനക്കു തൊട്ടുമുമ്പും) അടര്‍ത്തിമാറ്റണം.  എന്നാല്‍ വരള്‍ച്ചയുള്ള സമയത്ത് രോഗാണുബാധയില്ലാത്ത ഉണങ്ങിയ ഇലകള്‍ ചെടികളില്‍‍ തന്നെ നിര്‍ത്തുന്നതാണ് നല്ലത്.  അതേ സമയം രോഗാണുബാധയുള്ളതും പഴുത്തു തുടങ്ങിയതുമായ ഇലകള്‍‍ അടര്‍‌ത്തിമാറ്റാം.  ഇത് ചെടികളില്‍‍ നിന്നുള്ള ബാഷ്പീകരണം മൂലമുള്ള ജലനഷ്ടം കുറക്കും.                             

     ചെടികളുടെ പച്ചയും  ഉണങ്ങിയതുമായ ഇലകളും മറ്റവശിഷ്ടങ്ങളും ചകിരിച്ചോര്‍, വൈക്കോല്‍‍, നെല്ലിന്റെ പതിര്, ചമ്മട്ടി കൊണ്ട് ചതച്ച കളകള്‍‍, അറക്കപ്പൊടി തുടങ്ങിയവയും കൊണ്ട് വേനല്‍ക്കാലത്തും മഞ്ഞുകാലത്തും പൂതയിടുന്നത് നന്ന്.  ഇത് മണ്ണിലെ ജലാംശം സംരക്ഷിക്കാനും മണ്ണില്‍ ഒരേ താപനില നിലനിര്‍ത്താനും സഹായിക്കും.   

വെളുത്തുള്ളി

പ്രമാണം:Garlic, വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം.JPGഎല്ലാ മണ്ണിലും വെളുത്തുള്ളി വളരും, ജൈവാംശം കൂടുതലുള്ള മണ്ണാണ് ഏറെ നല്ലത്, ഒപ്പം നീര്‍വാര്‍ച്ചയും വേണം. വരണ്ട കാലാവസ്ഥയില്‍ കിഴങ്ങു പിടുത്തം കുറവായിരിക്കും. മഞ്ഞ് കാലത്ത് വിളവിറക്കി വേനലിന് മുമ്പ് വിളവെടുക്കണം. ഇതിന് ഒക്ടോബര്‍ നവംബര്‍ മാസമാണ് അനുയോജ്യം. ഏക്കറിന് 20 ടണ്‍ ജൈവവളം ചേര്‍ത്താണ് മണ്ണൊരുക്കേണ്ടത്. തൈ പറിച്ചു നടുന്നതിന് രണ്ടു ദിവസം മുമ്പ് എന്‍.പി.കെ. രാസവളങ്ങള്‍ വിതറി മണ്ണില്‍ ചേര്‍ക്കണം. ചുവട്ടില്‍ നിന്ന് അടര്‍ത്തിയെടുക്കുന്ന അല്ലിയാണ് വിത്തായി ഉപയോഗിക്കുക. കൂര്‍ത്ത ഭാഗം മുകളിലേക്കായാണ് നടേണ്ടത്. മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം വേണം. ചെടികള്‍ തമ്മില്‍ 750 സെന്റീമീറ്റര്‍ അകലം നിരകള്‍ തമ്മില്‍ 15 സെന്റീമീറ്റര്‍. വളര്‍ച്ചക്ക് അനുസരിച്ച് കളകള്‍ നീക്കണം മണ്ണിളക്കുന്നത് ഉള്ളി വലിപ്പം കൂട്ടാന്‍ ഇടയാക്കും.

മഞ്ഞള്‍




പ്രമാണം:മഞ്ഞൾ.JPG          നിറവും ഗുണവുമുള്ള വിവിധയിനം മഞ്ഞളിനങ്ങളാണ് ആലപ്പി, വയനാടന്‍, സുഗുണ, സുവര്‍ണ , സുദര്‍ശന, കാന്തി, ശോഭ, സോന, വര്‍ണ തുടങ്ങിയവ.  റൈസോമില്‍  ടര്‍മറോള്‍ എന്ന സുഗന്ധതൈലവും കുര്‍കുമിന്‍ എന്ന വര്‍ണവസ്തുവും റെസിനും ആല്‍ക്കലോയിഡുമാണ് മഞ്ഞളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. 
        മഞ്ഞള്‍ നട്ട് ഇനമനുസരിച്ച് ഏഴുമുതല്‍ ഒമ്പതുമാസം കൊണ്ട് വിളവെടുപ്പിനാകും.  ഇലകളും തണ്ടുകളും മഞ്ഞളിച്ച് ഉണങ്ങുന്നതും തണ്ടുകള്‍ ചരിഞ്ഞുവീഴുന്നതും വിളവെടുപ്പിന്റ സൂചനകളാണ്.

      സംസ്ക്കരണത്തിലെ വിവിധഘട്ടങ്ങളാണ് പുഴുങ്ങല്‍, ഉണക്കല്‍, പോളിഷിങ്ങ്, നിറംകൊടുക്കല്‍ എന്നിവയാണ്.  വിളവെടുപ്പു കഴിഞ്ഞ് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തന്നെ മഞ്ഞള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് പുഴുങ്ങണം.  ശരിയായി വെന്തുകിട്ടാന്‍ മാതൃകാണ്ഡവും ശാഖാകാണ്ഡവും വെവ്വേറെ പുഴുങ്ങുന്നതാണു നല്ലത്.  കുറഞ്ഞ അളവില്‍ സംസ്കരിക്കന്നതിന് ചെമ്പുപാത്രമോ മണ്‍പാത്രമോ ആണ് നല്ലത്.  പാത്രത്തിന്റെ മുക്കാല്‍ ഭാഗത്തോളം മഞ്ഞള്‍ നിറച്ച്  അത് മുങ്ങിക്കിടക്കത്തക്കവിധം  വെള്ളമൊഴിച്ചശേഷം മഞ്ഞളിന്റെ ഇലകള്‍ മുകളിലിടുക.  പിന്നീട് നനഞ്ഞ ചാക്കിട്ടു മൂടി തിളപ്പിക്കുന്നു.  പാകത്തില്‍ വേവാന്‍ ശാഖാകാണ്ഡത്തിന് അരമണിക്കൂറും മാതൃകാണ്ഡത്തിന് മുക്കാല്‍ മണിക്കൂറും വേണം.  വേവ് ഗുണത്തെ ബാധിക്കുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.  ഒരു ഈര്‍ക്കിള്‍ കൊണ്ട് മഞ്ഞളിനെ കുത്തുമ്പോള്‍ നിഷ്പ്രയാസം കഷ്ണങ്ങളില്‍ കൂടി കടന്നുപോകുന്ന പരുവത്തിലാകുന്നതുവരെ തിളപ്പിക്കണം.  കൂടുതല്‍ വെന്താല്‍ നിറത്തിന് മങ്ങലേല്‍ക്കും.  പുഴുങ്ങിയ മഞ്ഞള്‍ കോരിയെടുത്ത് വെള്ളം വാര്‍ത്ത് കളഞ്ഞ് നന്നായി വൃത്തിയാക്കിയ സിമന്റ് തറയിലോ പായയിലോ നിരത്തണം. നല്ല വെയിലില്‍ ശരിയായി ഉണങ്ങിക്കിട്ടാന്‍ പത്തുദിവസമെങ്കിലും വേണ്ടിവരും.  ഉണക്കല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചും മഞ്ഞ‍ള്‍ ഉണക്കാം.  ഇതിന് 50-60 ഡിഗ്രി സെല്‍ഷ്യസില്‍ താപനില നിയന്ത്രിക്കേണ്ടതാണ്.  ഉയര്‍ന്ന താപത്തില്‍ മഞ്ഞളിന്റെ ഗുണനിലവാരം നഷ്ടപ്പെട്ടുപോകാനിടയുണ്ട്.  ഉണങ്ങിയ മഞ്ഞളിന് ആകര്‍ഷകനിറം  വരുത്താന്‍ പോളിഷ് ചെയ്യേണ്ടതുണ്ട്.  അതിനുശേഷം കൂടുതല്‍ നിറം കിട്ടണമെങ്കില്‍ മഞ്ഞള്‍പൊടി മിശ്രിതംകൊണ്ട് ലേപനം ചെയ്തെടുക്കാം.  മഞ്ഞള്‍ വേവിക്കുന്ന വെള്ളത്തില്‍ 0.05 മുതല്‍ 0.1 ശതമാനം വരെ ചുണ്ണാമ്പോ സോഡിയം ബൈകാര്‍ബണൈറ്റോ ചേര്‍ത്താല്‍ ആകര്‍ഷകമായ നിറം ലഭിക്കും

റബര്‍

റബര്‍ കൃഷി മലമ്പ്രദേശങ്ങളിലാണ് ചെയ്തുവരുന്നത്. വിത്തു ശേഖരിച്ചും മറ്റിനം റബറുകളില്‍ നിന്ന് കമ്പ് മുറിച്ചെടുത്ത് ബഡ് ചെയ്തും പുതിയ തൈകള്‍ ഉണ്ടാക്കാം. നാടന്‍ കുരു ശേഖരിച്ച് മണലിലിട്ട് മുളപ്പിക്കുക. പിന്നീട് മണ്ണ് കൊണ്ട് ഒരു തറയുണ്ടാക്കുക. ഈ തറയില്‍ മുളച്ച കുരു വെക്കുക. 6 മാസം കഴിഞ്ഞ് ബഡ്ഡ് ചെയ്യുക. (ബഡ്ഡിംഗ് – പ്രത്യുല്പാദന ശേഷിയുള്ള റബ്ബറിന്റെ മുകുളം വരുന്ന ഭാഗം വേറെ തയ്യില്‍ ഒട്ടിക്കുക) 15 ദിവസം കൊണ്ട് ആ ബഡ്ഡ് പിടിച്ചിരിക്കും. ബഡ് തൈകള്‍ നടുന്നതിന് പറ്റിയ മാസം ജൂണ്‍ മാസമാണ്. മഴകനക്കുന്നതിന് മുമ്പ് നടീല്‍ പൂര്‍ത്തിയാക്കണം. ബഡ്ഡിംഗ് പിടിച്ച തയ്യിന്റെ മുകള്‍ ഭാഗം വെട്ടിക്കളയുക. തൈ വെച്ച് കുഴി മൂടുമ്പോള്‍ ഓരോ കുഴിയിലും 12 കി.ഗ്രാം വീതം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കണം. ഇവ കുഴിയുടെ മുകളിലത്തെ 20 സെ.മീ. ഭാഗത്തു വരത്തക്കവണ്ണം മണ്ണുമായി ചേര്‍ക്കണം. വളഞ്ഞുപിരിഞ്ഞതോ ഒന്നിലധികം തായ് വേരുള്ളതോ ആയ തൈകള്‍ ഒഴിവാക്കുക.

പ്രമാണം:റബ്ബർതോട്ടം.jpgഇല ചുരുളലിന് തുരിശും കുമ്മായവും അടിക്കുക. തയ്യിന് 2 വര്‍ഷം പ്രായമായാല്‍ വേനല്‍ക്കാലത്ത് ചീക്ക് എന്ന രോഗം ഉണ്ടാകും. (പാല്‍ പൊട്ടി ഒലിക്കുക) തുരിശും കുമ്മായവും അടിച്ചാല്‍ ഇതിന് കുറവുണ്ടാകും. വര്‍ഷത്തില്‍ വര്‍ഷക്കാലത്ത് 3 പ്രാവശ്യം രാസവളം ഇടുക. മഴക്കാലത്ത് സൊസൈറ്റിയില്‍ നിന്നും ലഭ്യമായ റബര്‍ കോട്ട് അടിക്കുക. 6 വര്‍ഷം കഴിഞ്ഞാല്‍ റബര്‍ വെട്ടി പാലെടുക്കാം. അതിനുമുന്നോടിയായി മാര്‍ക്ക് ചെയ്യണം.
മാര്‍ക്കു ചെയ്യുന്ന വിധം. മാന്തി, പട്ട എന്നിവ ഉപയോഗിച്ച് 5 അടി ഉയരത്തില്‍ 22 ഇഞ്ച് വണ്ണവും ആയ റബര്‍ മാര്‍ക്ക് ചെയ്യുക. ഒരു ദിവസം ഇടവിട്ട് ടാപ്പിംഗ് നടത്തുക.

കവുങ്ങ്

ഇടവമാസത്തിലാണ് പുതിയ തൈകള്‍ വയ്ക്കുന്നത്. മണ്ണ് കിളച്ച് തടമാക്കി അതില്‍ അടക്കമുളപ്പിച്ചത് ഓരോന്നായി പാവുക. ശേഷം നനച്ച് ചൂടേല്‍ക്കാതിരിക്കാന്‍ മുകളില്‍ പന്തലിടുക. ചപ്പുചവറുകളും വളങ്ങളും ചേര്‍ത്ത കുഴിയില്‍ തൈകള്‍ ഓരോന്നായി കുഴിച്ചിടുക. പുതിയ തൈയില്‍ നിന്നും വിളവ് എടുക്കണമെങ്കില്‍ അഞ്ചോ അതിലധികമോ വര്‍ഷങ്ങള്‍ എടുക്കും. 
പ്രമാണം:Arecanut.jpg
അടക്ക
 സാധാരണയായി വിളവ് എടുത്തു കൊണ്ടിരിക്കുന്ന ഒരു തോട്ടമാണെങ്കില്‍ ആറുമാസം നന്നായി നനയ്ക്കണം. ചാണകം, വെണ്ണീര്‍, തോല്‍ എന്നിവയാണ് പ്രധാന വളങ്ങള്‍. തടം തുറന്നാണ് വളങ്ങള്‍ ഇടുന്നത്. അടയ്ക്ക വിരിഞ്ഞതിനു ശേഷം 22 മുതല്‍ 35 ദിവസത്തിനുള്ളില്‍ അടയ്ക്ക പറിക്കാവുന്നതാണ്.

കൊക്കോ


Photo: കൊക്കോ കൃഷി. പരിപാലനം...
അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.
നടുന്ന രീതി.
ഇപ്പോള്‍ കൊക്കോയുടെ കുരു പാകി മുളപ്പിക്കുവാന്‍ പറ്റിയ സമയമാണ്. ആറോ, ഒന്‍പതോ ഇഞ്ച്‌ നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും.
ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഹം തൈകള്‍ നടുക
കൊക്കോ ഇടവിളയായി നട്ട് വളര്‍ത്താം.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും, വര്‍ദ്ധിച്ച കൃഷിച്ചിലവും, തൊഴിലാളികളുടെ ഉയര്‍ന്ന വേതനവും, കാലാവസ്ഥാ വ്യതിയാനവും എല്ലാം കൂടി, കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ്‌ കൊക്കോ കൃഷിയുടെ പ്രസക്തി. ഒരു ചെടി നട്ടാല്‍ രണ്ടു വര്ഷം കൊണ്ട് കായ്ക്കും. നാലഞ്ചു വര്ഷം ആകുമ്പോഴേക്കും നല്ല വരുമാനമാകും. പ്രത്യേകിച്ച് ജോലിക്കാരുടെ ആവശ്യമില്ല. സ്ത്രീകള്‍ക്ക് ആണെങ്കിലും മൂപ്പെത്തിയ കായകള്‍ ശേഖരിച്ചു വില്‍ക്കാന്‍ കഴിയും. കൊക്കോ നടുന്നതിന് പ്രത്യേക സ്ഥലം ആവശ്യമില്ല. തെങ്ങ്, കമുക്, റബ്ബര്‍ മുതലായ കൃഷികളുടെ ഇടവിളയായി നട്ട് വളര്‍ത്താം.
       കടുത്ത കാറ്റും വരള്‍ച്ചയും കൊക്കോയുടെ വളര്‍ച്ചക്ക് ദോഷമാണ്.  വര്‍ഷം മുഴുവന്‍ മഴ സമമായി ലഭിച്ചാല്‍ നല്ലതാണ്.  ജൈവാംശം നല്ല തോതില്‍ അടങ്ങിയിട്ടുള്ള വളപ്പൊലിമയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് എറ്റവും ഉത്തമം. ഇങ്ങനെയുള്ള മണ്ണിന് വെള്ളം പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉണ്ടായിരിക്കും. കുരുമുളപ്പിച്ചതും നാലുമുതല്‍ ആറുവരെ മാസം മൂപ്പുള്ളതുമായ തൈകളും ഒട്ടുതൈകളുമാണ് നടാന്‍ നല്ലത്. മഴയില്ലാത്ത മാസങ്ങളില്‍ ആഴ്ചയില്‍ ഒരു നന വീതം നടത്തണം.  വിളവുശേഷി തിട്ടപ്പെടുത്തി വളം ചേര്‍ക്കണം.   അണ്ണാന്‍, എലി, മരപ്പട്ടി തുടങ്ങിയ ജന്തുക്കളില്‍ നിന്നും തണ്ടു തുരപ്പന്‍, മീലിമൂട്ടകള്‍, മണ്ഡരി മുതലായ കീടങ്ങളില്‍ നിന്നും  സംരംക്ഷണം നടത്തണം.  കായ് ചീയല്‍, ബ്ലാക്ക് പോഡ്, വാസ്കുലാര്‍ സ്ട്രീക്ക് ഡൈ ബാക്ക് എന്നിവയാണ് ഇവയില്‍ കാണുന്ന പ്രധാന രോഗങ്ങള്‍.  

മികച്ചയിനം കൊക്കോ ക്ലോണുകള്‍ -
 സി സി ആര്‍ പി  I  -  കായ്കള്‍ക്ക് ഇടത്തരം വലിപ്പം.
സി സി ആര്‍ പി  IV – കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ ‍പി  V - കായ്കള്‍ക്ക് വലിപ്പം കൂടുതല്‍.
സി സി ആര്‍ പി  VI - കായ്കള്‍ക്ക് വലിപ്പം കൂടുതല്‍.
സി സി ആര്‍ പി  VII - കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ പി  VIII - കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ പി  IX - കായ്കള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.
സി സി ആര്‍ പി  X -  കായകള്‍ക്ക് വലിപ്പം കൂടുതലായിരിക്കും.

കായ്കള്‍ വിളഞ്ഞുകിട്ടാന്‍ 150-170 ദിവസമെടുക്കും. കായ്കളിലുണ്ടാകുന്ന നിറംമാറ്റമാണ് മൂപ്പു നിശ്ചയിക്കുന്നത്.  ഇളംപ്രായത്തില്‍ പച്ചനിറമായിരുന്ന കായ്കള്‍ വിളയാറാകുന്നതോടെ മഞ്ഞനിറമായി മാറും.  ഇതോടെ വിളവെടുക്കാമെങ്കിലും കേടാകാതെ മരത്തില്‍ തന്നെ അടുത്ത ഒരു മാസത്തേക്കു കൂടി നിര്‍ത്താവുന്നതാണ്.   എന്നാലും രണ്ടാഴ്ചയില്‍ കൂടുതലാകാതെ പറിച്ചെടുക്കുന്നതാണ് നല്ലത്.   ശേഖരിച്ച കായ്കള്‍ രണ്ടുമുതല്‍ 15 ദിവസം വരെ അതേ രീതിയില്‍ സൂക്ഷിക്കാവുന്നതാണ്.  ഇത് വിത്തു പുളിപ്പിക്കലിന് സഹായകമാകും.   തടിക്കഷ്ണം കൊണ്ടോ മറ്റോ പുറംതോട് പൊട്ടിച്ച് വിത്തുകള്‍ എടുത്തതിനുശേഷമാണ് യഥാര്‍ത്ഥ സംസ്ക്കരണം. 
വിത്തിനെ പൊതിഞ്ഞിരിക്കുന്ന വഴുവഴുപ്പുള്ള ഭാഗം നീക്കാനും കയ്പുരസം കുറയ്ക്കാനും ശരിയായ മണവും ഗുണവും ലഭിക്കാനും വിത്തിലെ ബീജം നശിപ്പിക്കാനും തൊലി പരിപ്പില്‍ നിന്ന് വേഗം നീങ്ങിക്കിട്ടാനും പുളിപ്പിക്കണം.   60 സെ.മീ. വീതം നീളവും വീതിയും 45 സെ.മീ. ഉയരവുമുള്ള മരപ്പെട്ടികളുടെ അടിഭാഗത്ത് വിടവിട്ട് വെളിയിലേക്ക് നീക്കാവുന്ന വിധത്തില്‍ മരച്ചീളുകള്‍ ഘടിപ്പിച്ച മരപ്പെട്ടികളായിരിക്കണം പുളിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.  ഇത് പുളിപ്പിക്കുന്ന സമയം വിത്തിനു പുറത്തുള്ള വസ്തു അലിഞ്ഞ ദ്രാവകം പുറത്തേക്കുപോരാന്‍ സഹായിക്കുന്നതിനോടൊപ്പം നല്ല വായുസഞ്ചാരം കിട്ടുന്നതിനും ഉപകരിക്കുന്നു.   വിത്തു നിറച്ച ശേഷം വാഴയില കൊണ്ടു മൂടണം.  ആദ്യം രണ്ടു ദിവസം രണ്ടാമത് 3 ദിവസം , മൂന്നാമത് ഒരു ദിവസം ദിവസങ്ങള്‍ ഇടവിട്ടു മൂന്നുതവണ വിത്തുകള്‍ നിറച്ച പെട്ടികള്‍ മാറ്റണം.  പുളിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ആറു ദിവസം വേണ്ടി വരും. 
       മുളയോ ഈറ്റയോ കൊണ്ടു നിര്‍മ്മിച്ച കൂടകളിലും പുളിപ്പിക്കല്‍ നടത്താവുന്നതാണ്.  വിത്ത് കുറച്ചേയുള്ളൂവെങ്കില്‍ ഈ രീതി മതിയാകും.  കൂടയില് നിന്നും പുളിപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രാവകം വാര്‍ന്നുപോകാന്‍ സൌകര്യപ്പെടുത്തിയതിനുശേഷം വാഴയിലയിട്ട് വിത്തു നിറക്കണം.  മുകളിലും ഇലകള്‍ മൂടിയതിനുശേഷം ഉയരമുള്ള സ്ഥലത്തുവെച്ചാല്‍ ഒരു ദിവസം കൊണ്ടു ദ്രാവകം മുഴുവന്‍ വാര്‍ന്നുപോകും.  പിന്നീട് കൂടകള്‍ ‍ചാക്കുകൊണ്ട് മൂടിവെയ്ക്കണം.  മൂന്നാം ദിവസവും അഞ്ചാം ദിവസവും വിത്തുകള്‍ നന്നായി ഇളക്കണം.  ആറാം ദിവസം പുളിപ്പിക്കല്‍ പൂര്‍ത്തിയാകും.  ഇങ്ങനെ പുളിപ്പിച്ച വിത്തുകള്‍ വെയിലിലോ കൃത്രിമച്ചൂടിലോ ഉണക്കിയെടുക്കാം. 

ചക്ക

പ്രമാണം:Jackfruit ചക്ക.JPG
വളരെ വലിയ ഒരു പഴം ആണ്‌ ചക്ക. അനേകം പഴങ്ങളുടെ സമ്മേളനം എന്ന് വേണമെങ്കില്‍ പറയാം. 25 സെന്റീമീറ്ററിര്‍ കുറയാതെ വ്യാസം ഇതിനുണ്ട്. ഒരു ചെറിയ പ്ലാവിനു പോലും വലിയ കായ്കള്‍ ഉണ്ടാകും. ഒരു വലിയ ചക്കക്ക് 36 കിലോഗ്രാം വരെ തൂക്കവും, 90 സെന്റീമീറ്റര്‍ വരെ നീളവും, 50 സെന്റീമീറ്റര്‍ വരെ വീതിയും ഉണ്ടാകാം. പുറം തോട് കട്ടിയുള്ളതും മൂര്‍ച്ചയില്ലാത്ത മുള്ളുകള്‍ഉള്ളതുമാണ് ഫലത്തിനകത്ത് ചുളകളായാണ്‌ പഴം കാണുന്നത്. ഓരോ ചുളക്കുള്ളിലും വിത്തായ ചക്കക്കുരു ഉണ്ടാകും.
പ്രമാണം:Jackfruit Flesh.jpg
പഴുത്ത ചക്കച്ചുള
 ചുളകള്‍ക്കിടയില്‍ ചക്കപ്പൊല്ല, ചവണി എന്നൊക്കെ അറിയപ്പെടുന്ന നാട പോലുള്ള ഭാഗങ്ങളും കാണാം. ചക്കക്കുരുവിനെ പൊതിഞ്ഞ് കാണപ്പെടുന്ന ഇളംമഞ്ഞ നിറത്തിലുള്ള ചക്കച്ചുളക്ക് 3-5 മില്ലീമീറ്റര്‍ വരെ കനം ഉണ്ടാകും. ചക്കച്ചുള വളരെ സ്വാദിഷ്ടമാണ്‌. മറ്റു ഫലങ്ങളെ അപേക്ഷിച്ച് ഇതിനു ചാറുകുറവാണ്‌. പ്രധാനമായും രണ്ടു തരത്തിലുള്ള ചക്കകള്‍ ഉണ്ട്. 1. വരിക്ക 2. കൂഴ കൂഴ ചക്ക പഴുത്താല്‍ കുഴഞ്ഞിരിക്കും. എന്നാല്‍ വരിക്ക പഴുത്താലും നല്ല ഉറപ്പുണ്ടാകും. ഓരോ പ്ലാവിലെ ചക്കയ്ക്കും നിറത്തിലും ഗുണത്തിലും സ്വാദിലും വ്യത്യാസങ്ങള്‍ ഉണ്ടാകും.


  • ചക്കക്കുരു
പ്രമാണം:ചക്കക്കുരു.jpg
ഏറ്റവും വലിയ ഫലവൃക്ഷമായ ചക്കയുടെ വിത്താണ് ചക്കക്കുരു. ഒരു ചക്കപ്പഴത്തില്‍ ധാരാളം ചക്കകുരുക്കള്‍ ഉണ്ടാകും. ചക്കക്കുരുവില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവില്‍ നിന്നാണ് പ്ലാവില്‍തൈകള്‍ ഉത്പാദിപ്പിക്കുന്നത്. 
പ്രമാണം:ചക്ക3.JPG
ചക്കക്കുരു കൊണ്ട് സ്വാദിഷ്ടമായ കറി വയ്ക്കാവുന്നതാണ്. പഴയ കാലത്ത് ചക്കക്കുരുകള്‍ മാസങ്ങളോളം കേട് വരാതിരിക്കാന്‍ മണ്ണില്‍ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴയകുന്നോളം രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട് .
  • പോഷകമൂല്യം
പച്ച ചക്കച്ചുള (165 ഗ്രാമില്‍ )പഴുത്ത ചക്കച്ചുള (100 ഗ്രാമില്‍ )ചക്കക്കുരു (100 ഗ്രാമില്‍ )
ഈർപ്പം121 ഗ്രാം73.23 ഗ്രാം51.6 - 57.7 ഗ്രാം
ഊർജ്ജം155 കിലോ കാലറി94 കിലോ കാലറി297 കിലോ കാലറി
കാർബോഹൈഡ്രേറ്റ്39.6 ഗ്രാം24.01 ഗ്രാം38.4 ഗ്രാം
നാരുകൾ2.6 ഗ്രാം1.6 ഗ്രാം1.5 ഗ്രാം
കൊഴുപ്പ്0.5 ഗ്രാം0.3 ഗ്രാം0.4 ഗ്രാം
മാംസ്യം2.4 ഗ്രാം1.47 ഗ്രാം6.6 ഗ്രാം
ജീവകം എ490 ഐ യു15 മൈക്രോ ഗ്രാം
ജീവകം സി11.1 മി ഗ്രാം6.7 മി ഗ്രാം
റൈബോഫ്ലേവിൻ0.2 മി ഗ്രാം0.11 മി ഗ്രാം
നിയാസിൻ0.7 മി ഗ്രാം
ജീവകം ബി60.2 മി ഗ്രാം0.108 മി ഗ്രാം
ഫോളേറ്റ്23.1 മൈക്രോ ഗ്രാം
കാത്സ്യം56.1 മി ഗ്രാം34 മി ഗ്രാം0.099 മി ഗ്രാം
ഇരുമ്പ്1.0 മി ഗ്രാം0.6 മി ഗ്രാം0.670 മി ഗ്രാം
മഗ്നീഷ്യം61.1 മി ഗ്രാം37 മി ഗ്രാം
ഫോസ്ഫറസ്59.4 മി ഗ്രാം36 മി ഗ്രാം46.6 മി ഗ്രാം
പൊട്ടാസ്സ്യം500 മി ഗ്രാം303 മി ഗ്രാം1.21 മി ഗ്രാം
സോഡിയം5.0 മി ഗ്രാംമി ഗ്രാം0.025 മി ഗ്രാം
സിങ്ക്0.7 മി ഗ്രാം0.42 മി ഗ്രാം0.73 മി ഗ്രാം
ചെമ്പ്0.3 മി ഗ്രാം0.187 മി ഗ്രാം0.705 മി ഗ്രാം
മാങ്കനീസ്0.3 മി ഗ്രാം0.197 മി ഗ്രാം
സെലിനിയം1.0 മൈക്രോ ഗ്രാം

കാരറ്റ്

പ്രമാണം:Carat കാരറ്റ്.JPG

മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ്. ഇംഗ്ലീഷ്: Carrot. ശാസ്ത്രീയ നാമം: Daucus Carota. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ്‌ കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹല്‍വ, ബര്‍ഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയല്‍ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ്‌ കാരറ്റ്.

മധുരക്കിഴങ്ങ്

വെള്ളം കെട്ടി നില്‍ക്കാത്ത പറമ്പ് പ്രദേശങ്ങളില്‍ മാറി മാറി കൃഷി ചെയ്യാവുന്നതാണ്. ഇടവം-മിഥുനമാസങ്ങളിലാണ് മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നത്. തുലാം-വൃശ്ചികമാസങ്ങളില്‍ വിളവെടുക്കുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ് വരുന്നവര്‍ക്ക് വള്ളിയും മരച്ചീനികമ്പും നല്കാറുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് വള്ളിക്ക് ഇംഗ്ലീഷ് വള്ളി എന്ന് പേര് വന്നു. സ്വാദേറിയതും പോഷകഗുണമുള്ളതുമാണ് മധുരക്കിഴങ്ങ്.



ചക്കരക്കൊല്ലി



ചക്കരക്കൊല്ലിയുടെ വിത്ത് മുളപ്പിച്ചും വള്ളി മുറിച്ച് നട്ടും പോളി ബാഗുകളില്‍ തൈകള്‍ ഉണ്ടാക്കാം. പ്രസ്തുത രീതിയില്‍ തയ്യാര്‍ ചെയ്ത തൈകള്‍ ഒന്നരയടി സമചതുരത്തിലും  ആഴത്തിലുള്ള കുഴികളെടുത്ത് അതില്‍ 10kl വീതം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ നിക്ഷേപിച്ചതിനു  ശേഷം  മേല്‍മണ്ണ് മൂടി അതില്‍ ചക്കരക്കൊല്ലിയുടെ മൂന്നോ നാലോ പ്രായമായ പോളി ബാഗ് തൈകള്‍  നടാം. തൈകള്‍ നട്ട് ഉടന്‍ തന്നെ കാലുകള്‍ നാട്ടി കമ്പ് കൊണ്ട് ബന്ധിപ്പിക്കുക. ആ  കമ്പുകളില്‍  കൂടി ചെടി പടര്‍ത്താം. ഒരു വര്‍ഷം  പ്രായമായാല്‍ ചെടി നന്നായി പടര്‍ന്ന് കയറിയിരിക്കും. ക്രമമായ ജലസേചനവും ജൈവവള പ്രയോഗവും തുടര്‍ന്നുകൊണ്ടിരുന്നാല്‍ ആഴ്ചയിലൊരിക്കല്‍ വിളവെടുപ്പ് നടത്താം.  ഇല പച്ചയോ  ഉണങ്ങിയതോ വിപണിയില്‍ വില്പന നടത്താം.   

കൂര്‍ക്ക



      
      കൂര്‍ക്കയുടെ കിഴങ്ങുകള്‍ മുളപ്പിച്ചുള്ള വള്ളികള്‍ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ കൃഷിസ്ഥലത്തു നട്ട് കൃഷിയിറക്കുന്നു. വെളളം കെട്ടിനില്‍ക്കാതെ വാര്‍ന്നുപോകാന്‍ സൌകര്യമുള്ളതും വളക്കൂറുള്ളതുമായ സ്ഥലം കൃഷിക്കായി തെരഞ്ഞെടുക്കാം.    കൂര്‍ക്കയിലെ പ്രധാന ഇനങ്ങളാണ്  ശ്രീധരയും നിധിയും.        

      വള്ളി മുറിച്ചെടുക്കുന്നതിന് ഒരു മാസം മുമ്പ് നഴ്സറി തയ്യാറാക്കണം.  അടിസ്ഥാനവളമായി കാലിവളം ചേര്‍ക്കണം.  30 സെ.മീ. അകലത്തിലെടുത്തിട്ടുള്ള വരമ്പുകളില്‍ 15 സെ.മീ. അകലത്തില്‍ വിത്തുകള്‍ പാകാം.  വിത്തിട്ടു മൂന്നാഴ്ച കഴിയുന്നതോടെ 10-15 സെ.മീ. നീളമുള്ള കഷ്ണങ്ങളായി വള്ളികള്‍ മുറിച്ചെടുക്കണം.  കിളച്ചൊരുക്കിയ സ്ഥലത്ത് 30 സെ.മീ. അകലത്തില്‍ 60-90 സെ.മീ. വീതിയില്‍ വാരങ്ങളെടുത്ത്  30 x 15 സെ.മീ. അകലം നല്കി വള്ളികള്‍ നടാം.   


വളപ്രയോഗം -  കാലിവളം, യൂറിയ, രാജ്ഫേസ്, പൊട്ടാഷ് വളം എന്നിവ നിലമൊരുക്കുന്നതോടൊപ്പം ചേര്‍ക്കുക.  നട്ട് 45-)0  ദിവസം മേല്‍വളമായി യൂറിയ, പൊട്ടാഷ് വളം, കൂടി ചേര്‍ക്കണം.  കളയെടുപ്പും മണ്ണടുപ്പിക്കലുംആവശ്യമെങ്കില്‍ യഥാസമയം നടത്തണം.  വള്ളി നട്ട് അഞ്ച് മാസമാകുന്നതോടെ വിളവെടുക്കാം.       

Wednesday 28 November 2012

ആഫ്രിക്കന്‍മല്ലി / ശീമ മല്ലി

 കരീബീയന്‍ദ്വീപുകളാണ് ആഫ്രിക്കന്‍മല്ലിയുടെ ജന്മസ്ഥലം. നിലംപറ്റി വളരുന്ന സ്വഭാവമുള്ള ആഫ്രിക്കന്‍ മല്ലിയുടെ തണ്ട് തടിച്ചുകുറുകിയതും ഇലകള്‍ ചിരവനാക്കിന്റെ ആകൃതിയും 30 സെ.മീ. നീളവും 4 സെ.മീ. വീതിയുമുള്ളതുമാണ്. തിളങ്ങുന്ന പച്ചനിറവും നല്ല മിനുസവുമുള്ള ഇലകള്‍ക്ക് അരികില്‍ ചെറിയ മുള്ളുകള്‍ പോലെ കാണാം. ഇലമധ്യത്തില്‍ നിന്ന് 10-12 സെ.മീ. നീളത്തില്‍ കൂട്ടമായി വളരുന്ന പൂങ്കുലത്തണ്ടില്‍ ഇളംമഞ്ഞ നിറത്തില്‍ നൂറുക്കണക്കിന് പൂക്കള്‍ വിരിയും. 
 നനവും തണലുമുള്ള സ്ഥലങ്ങളില്‍ ആഫ്രിക്കന്‍മല്ലി സ്വയം വിത്തുവീണു പൊട്ടിവളരും. മണ്ണും മണലും ഇലപ്പൊടിയും തുല്യഅളവില്‍ കലര്‍ത്തി തയ്യാറാക്കുന്ന പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയിലേക്ക് ഇളക്കിനട്ട് ഇവ പുതുചെടിയായി വളര്‍ത്താം. അല്ലെങ്കില്‍ പൂങ്കുലയില്‍ നിന്നും സൂക്ഷ്മമായി വിത്തുകള്‍ മാറ്റി അവ മൂന്നുനാലിരട്ടി പൊടിമണലുമായി കലര്‍ത്തി, ഉയര്‍‍ന്ന തടങ്ങളില്‍ പാകിയാല്‍ മതി. തടം അമിതമായി നനയ്ക്കരുത്. ഒരു മാസം മതി വിത്തു മുളക്കാന്‍. മൂന്നില പരുവമാകുമ്പോള്‍ (അതായത് തൈകള്‍ 10-12 സെ.മീ. ഉയരത്തിലെത്തുമ്പോള്‍) ഒരു മീറ്റര്‍ വീതിയില്‍ ഉയര്‍ന്ന തടങ്ങളുണ്ടാക്കി അതില്‍ നടാം. തൈ നട്ട് മൂന്നാം മാസം മുതല്‍ ഇല നുള്ളാന്‍ തുടങ്ങാം. കേരളത്തില്‍ ആഫ്രിക്കന്‍മല്ലി നന്നായി വളരും. ഇതിന്റെ പോളിത്തീന്‍ കവറിലുള്ള തൈകള്‍ പ്രമുഖ നഴ്സറികളില്‍ ലഭ്യമാണ്.

കരളിനു നല്‍കാം കുങ്കുമപ്പൂവ്


ഭക്ഷണത്തിന് രുചിയും സുഗന്ധ വും കൂട്ടാന്‍ ചേര്‍ക്കുന്ന കുങ്കുമപ്പൂവിന് അര്‍ബുദത്തെ തടയാന്‍ കഴിയുമത്രേ. കരളിലെ അര്‍ബുദത്തെ തടയാന്‍ കുങ്കുമപ്പൂവിന് കഴിയും എന്ന് മൃഗങ്ങളില്‍ നടത്തിയ പഠനം തെളിയിച്ചു.

ലോകത്തില്‍ സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ അഞ്ചാംസ്ഥാനവും അര്‍ബുദമരണങ്ങള്‍ക്ക് മൂന്നാമത്തെ പ്രധാന കാരണവും ഹെപ്പാറ്റോ സെല്ലുലാര്‍ കാര്‍സിനോമ എന്ന വൈദ്യനാമത്തില്‍ അറിയപ്പെടുന്ന കരളിലെ അര്‍ബുദത്തിനാണ്.

കരളിലെ അര്‍ബുദത്തിന് പ്രേരകമാകുന്ന DEN കുത്തിവച്ചതിന് രണ്ടാഴ്ചയ്ക്കു ശേഷം എലികള്‍ക്ക് കുങ്കുമപ്പൂവ് നല്‍കി. കിലോഗ്രാമിന് 75 മില്ലിഗ്രാം, 150 മില്ലിഗ്രാം, 300 മില്ലിഗ്രാം എന്നതോതില്‍ ദിവസവും കുങ്കുമപ്പൂവ് (saffron)  നല്‍കി. 22 ആഴ്ച ഈ ചികിത്സാക്രമം തുടര്‍ന്നു.

കുങ്കുമപ്പൂവ് കരളിലെ വീക്കം ഗണ്യമായ തോതില്‍ കുറച്ചതായും കൂടിയ അളവില്‍ കുങ്കുമപ്പൂവ് നല്‍കിയ എലികളിലെ കരള്‍ മുഴകള്‍ പൂര്‍ണമായും ഇല്ലാതായതായും കണ്ടു. 

കുങ്കുമപ്പൂവ് ചികിത്സയ്ക്ക് ഉപയോഗിച്ച എലികളില്‍ കരള്‍ക്ഷതത്തിന് കാരണമായ പ്രോട്ടീനുകളായ ഗാമാ ഗൂട്ടാമൈല്‍ ട്രാന്‍സ് പെപ്റ്റിഡേഡ്, അലനൈന്‍, അമിനോ ട്രാന്‍സ്ഫെറേസ്, ആല്‍ഫാ ഫെറ്റോ പ്രോട്ടീന്‍ എന്നിവയുടെ അളവ് കുറഞ്ഞതായി കാണപ്പെട്ടു. കൂടാതെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമായ ന്നദ്ധ 67, സൈക്ളോ ഓക്സിജെനേസ് 2, ങ്ങത്സ .65 എന്നിവയുടെ വളര്‍ച്ചയെയും തടയുന്നതായി തെളിഞ്ഞു.

ശീമപ്ലാവ്, കടച്ചക്ക


ശീമപ്ലാവ്വി ദേശത്ത് നിന്ന് വന്ന വൃക്ഷം എന്ന അര്‍ത്ഥത്തിലാണ്‌ ശീമപ്ലാവ് എന്ന് വിളിക്കുന്നത്. ശീമ എന്നാല്‍ അതിര് എന്നാണര്‍ത്ഥം. കടല്‍ വഴി വന്ന ചക്ക എന്നര്‍ത്ഥത്തില്‍ കടല്‍ചക്ക എന്നും അത് ലോപിച്ച് കടച്ചക്ക എന്നും മലയാളത്തില്‍ അറിയപ്പെടുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും സര്‍വ്വസാധാരണമായി കാണപ്പെടുന്ന വൃക്ഷമാണ് ശീമപ്ലാവ് - കടപ്ലാവ് - ബ്രെഡ്ഫ്രൂട്ട് (Breadfruit). ഇതിന്റെ ഫലം ശീമച്ചക്ക കടച്ചക്ക എന്നൊക്കെ അറിയപ്പെടുന്നു. ശാസ്ത്രീയനാമം:- ആര്‍ട്ടോകാര്‍പ്പസ് അൽടിലിസ് ( Artocarpus altilis). ശീമപ്ലാവിന്റെ ഇലകള്‍ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌.ഈ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പാല്‍ നിറത്തിലുള്ള കറ പുറപ്പെടുവിക്കുന്നു.വിവിധ തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന് കേരളത്തില്‍ ശീമച്ചക്ക ഉപയോഗിക്കുന്നു.

കുമ്പളങ്ങ


കുമ്പളങ്ങ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ്‌ കുമ്പളം അഥവാ കുമ്പളങ്ങ. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലന്‍ പോലുള്ള വിഭവങ്ങള്‍ തയാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്. കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേര്‍ത്തുള്ള കൂട്ടാന്‍ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയന്‍ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതില്‍ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതല്‍ മതിപ്പുള്ളത്. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തില്‍ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തില്‍ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാല്‍ ദീര്‍ഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു. 'കണ്ണ്കിട്ടുന്ന'തൊഴിവാക്കാന്‍ വീടിനു മുന്‍പില്‍ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.

മുരിങ്ങയില


ഇല കറികള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക മുരിങ്ങയില തോരന്‍ ആയിരിക്കും. മുന്‍പ് മിക്ക വീടുകളിലും കണ്ടിരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള .മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. മാത്രമല്ല മുരിങ്ങയില കണ്ണിനു നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്.
ഇതിന്റെ പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.
അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ.
മുരിങ്ങയുടെ വേരില്‍നിന്നും തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതിനും ഉത്തമമാണ്.
മുരിങ്ങയുടെ ഔഷധപ്രയോഗങ്ങള്‍
മുരിങ്ങയില അരച്ച് കല്‍ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ രക്താതിമര്‍ദം ശമിക്കും.
രണ്ടു ടീസ്പൂണ്‍ മുരിങ്ങയിലനീര് ലേശം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ തിമിരരോഗബാധ അകറ്റാം.
കുറച്ച് മുരിങ്ങയില, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി എന്നിവ അരച്ച് കഴിക്കുന്നത് മോണരോഗങ്ങളെ ചെറുക്കും.
അരിച്ചെടുത്ത മുരിങ്ങയില കഷായം കൊണ്ട് പല പ്രാവശ്യം കണ്ണു കഴുകുന്നത് ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ഇലയരച്ച് പുറമേ ലേപനം ചെയ്യുന്നതും നന്ന്.
അല്പം നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ മുരിങ്ങയില കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരപുഷ്ടികരമാണ്.

ഗ്രാമ്പൂ , കരയാമ്പൂ


ഒരു സുഗന്ധദ്രവ്യമാണ്‌ ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തില്‍  പെട്ട ചെടികളില്‍  ഉണ്ടാവുന്ന പൂക്കള്‍ ഉണക്കിയാണ്‌ ഇത് ഉണ്ടാക്കുന്നത്. ശാസ്ത്രിയനാമം സിസിജീയും അരോമാറ്റികും എന്നാണ്‌ (യൂജീനിയ അരോമാറ്റികും യൂജീനിയ കാരോഫൈല്ലാറ്റ എന്നും അറിയപ്പെടുന്നു. കരയാമ്പൂ എണ്ണ ഇതില്‍  നിന്നാണ്‌ വേര്‍തിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്‌. ഇന്ത്യയില്‍  പലയിടങ്ങളിലും പ്രത്യേകിച്ച് കേരളത്തില്‍ , ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍  ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. 


  •  ചരിത്രം 

 പുരാതനകാലം മുതല്‍ക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന്‌ മുന്‍പുള്ള ദശകങ്ങളില്‍  കേരളത്തില്‍  നിന്ന് കുരുമുളകിനൊപ്പംകയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളില്‍  കരയാമ്പൂവും ഉള്‍പ്പെടുന്നു. പല്ല് വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുര്‍വേദഗ്രന്ഥങ്ങളില്‍  പരാമര്‍ശമുണ്ട്.

മത്തന്‍കുരു


മത്തങ്ങ കറിവേക്കുമ്പോള്‍ നാം പുറത്തെറിഞ്ഞു കളഞ്ഞിരുന്ന മത്തന്‍ കുരുവിന് പ്രോസ്റ്റെറ്റ് കാന്‍സര്‍ തടുക്കുവാന്‍ കഴിയുമെന്ന് പുതിയ കണ്ടെത്തല്‍ . പ്രോസ്റ്റെറ്റ് കാന്‍സര്‍ ഉള്ള അവസ്ഥയില്‍ ഇത് പതിവാകിയപ്പോള്‍ വളരെ പെട്ടെന്ന് പൂര്‍ണ സുഖം നല്‍കുന്നുവെന്ന് അനുഭവസ്ഥര്‍ പറയുന്നു. മത്തന്‍ കുരുവിലെ ഫൈറ്റോസ്റ്റിറോള്‍ എന്നാ സംയുക്തമാണ് പ്രോസ്റ്റെറ്റ് വീക്കം കുറക്കാന്‍ സഹായിക്കുന്നതെന്നാണ് കണ്ടെത്തല്‍ . ഈ സംയുക്തം ടെസ്റ്റോസ്റ്റിറോണ്‍ ഡീ ഹൈട്രോ ടെസ്റ്റോസ്റ്റിറോണ്‍ ആകുന്നതു തടയുന്ന ചില രാസ പദാര്‍ത്ഥങ്ങളും മത്തന്‍ കുരുവില്‍ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്... ഡീ ഹൈട്രോ ടെസ്റ്റോസ്റ്റിറോണ്‍ ആണ് പ്രോസ്റ്റെറ്റിന്റെ വലുപ്പം കൂടാന്‍ കാരണമാകുന്നത്.
ചില രാജ്യങ്ങളില്‍ പ്രോസ്റ്റെറ്റ് കാന്‍സറിനു മത്തന്‍ കുരു കഴിക്കുന്നത്‌ പതിവുണ്ടത്രേ. മറ്റു ചില രാജ്യങ്ങളില്‍ മത്തന്‍ കുരു ചന്തയില്‍ വില്പനക്കുന്ടെന്നാണ് കേള്‍ക്കുന്നത്.. നൈജീരിയയില്‍ മത്തന്‍ കുരു നാം കറിയില്‍ തേങ്ങ അരച്ച് ചേര്‍ക്കുന്നത് പോലെ മത്തന്‍ കുരു ഉപയോഗിക്കാറുണ്ട്.. ഗള്‍ഫിലും മലേഷ്യയിലുമൊക്കെ ഇത് പാക്കറ്റില്‍ സ്നാക്കായി കിട്ടും.

Saturday 24 November 2012

ചെങ്കദളി

ചെങ്കദളി വയലുകളിലും ഈര്‍പ്പമുള്ള പ്രദേശങ്ങളിലും ധാരാളമായി വളരുന്ന മരുന്നുചെടിയാണ് ചെങ്കദളി. മൈലസ്റ്റോമ മലബാത്രികം (Melastoma Malabathicum) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. മെലസ്റ്റോ മാസിയേ (Melesstomaceae) എന്നാണ് ഇതിന്റെ കുടുംബവനാമം.

അരളി

അപ്പോസൈനേസി എന്ന സസ്യകുടുംബത്തില്‍ പെട്ട അരളി ചുവപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. നിത്യഹരിത കുറ്റിച്ചെടിയായ ഈ സസ്യം മൂന്നു മീറ്റര്‍വരെ പൊക്കം വരാറുണ്ട്. സാധാരണയായി ഉഷ്ണമേഖലയിലാണ് കണ്ടുവരാറ്. പൂന്തോട്ടങ്ങളില്‍ അലങ്കാരച്ചെടിയായി വളര്‍ത്തുന്ന ഇതിന്റെ ഇലകള്‍ വീതികുറഞ്ഞ, നീണ്ട് കനമുള്ള, രണ്ടറ്റവും കൂര്‍ത്തതായിരിക്കും. അഞ്ച് ബാഹ്യദളങ്ങളുള്ള പൂക്കള്‍ ശാഖാഗ്രങ്ങളില്‍ കുലകളായാണ് കാണപ്പെടുന്നത്. മഞ്ഞ അരളിപ്പൂക്കള്‍ ദളങ്ങള്‍ ഒന്നുചേര്‍ന്ന് കോളാമ്പിപോലെയാണ്. കമ്പുകള്‍ മുറിച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത്.
ഇതൊരു ഔഷധച്ചെടിയാണെങ്കിലും എല്ലാഭാഗവും പച്ചയ്ക്ക് വിഷമയമാണ്. ഇതിന്റെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോചവികാസങ്ങളെ വര്‍ധിപ്പിക്കാനും ശ്വാസകോശത്തിലടിഞ്ഞുകൂടുന്ന കഫം മുതലായവയെ ഇല്ലാതാക്കാനും കഴിവുണ്ട്. തൊലി ഉണക്കിപ്പൊടിച്ച് മൂന്നുനേരം സേവിച്ചാല്‍, ബ്രോങ്കൈറ്റിസ്, ബ്രോങ്കിറ്റാറ്റിസ്, എംഫിസീമ എന്നീ അസുഖങ്ങള്‍ ഭേദമാകും. ചുവന്ന അരളിയുടെ ഇലയും തൊലിയും അരച്ചുപുരട്ടിയാല്‍ നീരൊലിക്കുന്ന എത്ര പഴകിയ മുറിവും കുഷ്ഠത്തിന്റെ വ്രണവും കരിയുമെന്ന് ആയുര്‍വേദം കണ്ടെത്തിയിട്ടുണ്ട്.

മുക്കുറ്റി



ഓക്സാലിഡേസിയേ (Oxalidaceae) സസ്യകുടുംബത്തില്‍ പെട്ട ഇതിനെ (Botanical Name - ബയോഫൈറ്റം സെന്‍സറ്റൈവം) ബയോഫൈറ്റം റീന്‍വാര്‍ഡില്‍ (Biophytum reinwardtil) എന്ന ശാസ്ത്രനാമത്തിലും സെന്‍സിറ്റീവ് വുഡ് സോറല്‍ (Sensitive Wood Sorrel) എന്ന ഇംഗ്ലീഷ് നാമത്തിലും അറിയപ്പെടുന്നു. തണലും ഈര്‍പ്പവും ഇഷ്ടപ്പെടുന്ന ചെടിയാണ് മുക്കുറ്റി. നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ചെറിയ ഇനം മുക്കുറ്റിയും കാട്ടില്‍ അല്പം കൂടി ഉയരത്തില്‍ വളരുന്ന മറ്റൊരിനം മുക്കുറ്റിയുമുണ്ട്. ചെറുതും മഞ്ഞനിറവുമുള്ള പൂക്കളാണു മുക്കുറ്റിക്ക്. തെങ്ങിന്റെ കുഞ്ഞുങ്ങളെപോലെ പറമ്പിലെങ്ങും കാണുന്ന മുക്കുറ്റി തുമ്പപ്പൂവിനെ പോലെ ഓണപ്പൂക്കളില്‍ പ്രാധാന്യമേറിയതാണ്. മുക്കുറ്റിക്ക് 2-3 ഇഞ്ച് ഉയരം വരും. പൂങ്കുലയുടെ തണ്ടിനും മൂന്നിഞ്ചോളം നീളം വരും. കോളാമ്പി കെട്ടിയതുപോലെ മഞ്ഞനിറമുള്ള ചെറിയ പൂക്കള്‍ ഉയര്‍ന്നു നില്‍ക്കും. ഇതൊരു ഔഷധച്ചെടികൂടിയാണ്.

അരിപ്പൂവ്

പൂച്ചെടി, കൊങ്ങിണിപ്പൂ, ഈടമക്കി എന്നെല്ലാം അറിയപ്പെടുന്ന അരിപ്പൂവിന്റെ ശാസ്ത്രീയനാമം ലാന്റന കാമറ (Lantana camara) എന്നാണ് എന്നാണ്. വെര്‍ബെനേസി (Verbenaceae) സസ്യകുടുംബത്തില്‍ പെട്ട് ഇത് നാട്ടുപ്രദേശങ്ങളിലെ വേലികളിലും മറ്റും സുലഭമായ ഈ ചെടി അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നിന്നും വന്നതാണ്. പൂവിനും ഇലയ്ക്കും ഒരുതരം രൂക്ഷഗന്ധമാണ്. കന്നുകാലികള്‍ ഇതിന്റെ ഇല കഴിക്കാറില്ല. ഇലയില്‍ നിന്നും പൂവില്‍ നിന്നും ഒരുതരം സുഗന്ധതൈലം വേര്‍തിരിക്കുന്നുണ്ട്. ഇലയില്‍ ലന്റാഡിന്‍ -എ എന്ന വിഷമുണ്ട്. ഇതിന്റെ ചെറിയ കായ പറിച്ചു തിന്നുന്നത് സ്കൂളില്‍ നിന്നും മടങ്ങുന്ന വഴിക്ക് കുട്ടികളുടെ പ്രധാന വിനോദമാണ്.

കൃഷ്ണകിരീടം


പഗോഡ പ്ലാന്റ് (Pagoda Plant) എന്ന് ഇംഗ്ലീഷില്‍ പേരുള്ള കൃഷ്ണകിരീടത്തിന്റെ ശാസ്ത്രീയനാമം ക്ലിറോഡെന്‍ഡ്രം പാനികുലേറ്റം (Clerodendrum Paniculatum) എന്നാണ്. വെര്‍ബനേസി (Verbenaceae) സസ്യകുടുംബത്തില്‍പെട്ടതാണ് കൃഷ്ണകിരീടം. ശ്രീ കൃഷ്ണന്റെ കിരീടത്തോട് രൂപസാദൃശ്യമുള്ള ഇതിന് പൂക്കളത്തിലും തൃക്കാക്കരയപ്പന്റെ ശിരസ്സിലും സ്ഥാനമുണ്ട്. ജപ്പാനിലെ സവിശേഷ വാസ്തു മാതൃകയായ പഗോഡയെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് ഇഗ്ലീഷില്‍ പഗോഡ പ്ലാന്റ് എന്ന പേര്. കിരീടം പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂങ്കുല കാരണമാണ് ഈ പേര്. ഓരോ പൂവിനും വലിപ്പം വളരെ കുറവാണെങ്കിലും ഒത്തു ചേരുമ്പോള്‍ പൂങ്കുലക്ക് ചിലപ്പോള്‍ 45 സെന്റീമീറ്ററോളം പൊക്കം വരും. ഓരോ പൂവിനും ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറമാണ്. പൂവിന്റെ ഞെട്ടും ചുവന്നതാണ്. ഇലകള്‍ക്ക് മുകളിലായി എഴുന്നു നില്‍ക്കുന്ന തരത്തിലാണ് പൂങ്കുല.
ഋതുക്കള്‍ വ്യത്യാസമില്ലാതെ കാടപിടിച്ചുകിടക്കുന്ന ഇടങ്ങളിലെല്ലാം ഈ പൂവ് സമൃദ്ധമായി കാണാറുണ്ട്. ചുവപ്പും ഓറഞ്ചും കലര്‍ന്ന ഇളംചുവപ്പ് നിറമുള്ള പൂക്കളാണ് കൃഷ്ണകിരീടത്തെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. പൂക്കളെല്ലാം ചേര്‍ന്ന് ഒരു സ്തൂപത്തിന്റെ രൂപമാണ് ഇതിനുള്ളത്.
കൃഷ്ണമുടി, പഗോഡ, രാജകീരീടം, ഹനുമാന്‍കിരീടം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. നാട്ടിന്‍പുറങ്ങളില്‍ ഓട്ടോര്‍മോഹിനി എന്നും വിളിക്കാറുണ്ട്. ഒത്തൊരുമോഹിനിയാണ് ഓട്ടോര്‍ മോഹിനിയായി മാറിയതെന്നാണ് അനുമാനം.

തെച്ചി


റൂബിയേസിയേ സസ്യകുടുംബത്തില്‍ പെട്ടതാണ് തെച്ചി. ഇതിന്റെ ശാസ്ത്രനാമം ഇക്സോറ കോക്സിനിയം എന്നാണ്. വീട്ടുമുറ്റത്ത് അലങ്കാരച്ചെടിയായി വളര്‍ത്താറുണ്ടെങ്കിലും നമ്മുടെ തൊടികളിലും പറമ്പിലും ധാരാളമുള്ള കുറ്റിച്ചെടിയാണ് തെച്ചി. ചെത്തിയെന്നും അറിയപ്പെടുന്ന ഇവ കാട്ടുതെച്ചി, നാട്ടുതെച്ചി എന്നിങ്ങനെ രണ്ടുതരമുണ്ട്. പലനിറങ്ങളിലുമുള്ള തെച്ചിയുണ്ടെങ്കിലും കടുംചുവപ്പു നിറത്തിലുള്ള തെച്ചിയാണ് വ്യാപകമായി കണ്ടുവരുന്നത്. എക്കാലത്തും പൂക്കളുണ്ടാവുന്ന തെച്ചിയില്‍ ഇടവപ്പാതിയിലാണ് കൂടുതല്‍ പൂവുണ്ടാവുക. വലിയ പൂക്കുലകളായി കാണുന്ന ഇവ അറുത്തുവെച്ചാലും രണ്ടുമൂന്നു ദിവസം വാടാതെ നില്‍ക്കും. തെച്ചിപ്പൂ കഷായത്തിനും മറ്റും ഉപയോഗിക്കുന്നു. പഴുത്തുചുവന്ന തെച്ചിക്കായ്കള്‍ പോഷകമുള്ളതും ഔഷധഗുണമുള്ളതുമാണ്.

തുമ്പ


ലോബിയേറ്റേ / ലാമിയേസി (Lamiaceae) സസ്യകുടുംബത്തില്‍പെട്ട തുമ്പ ല്യൂക്കസ് അസ്പെറ (Leucas Aspera) എന്ന ശാസ്ത്രനാമത്തിലും ല്യൂക്കസ് (Leucas) എന്ന ഇംഗ്ലീഷ് പേരിലും അറിയപ്പെടുന്നു. കരിന്തുമ്പ (Anisomeles Malabarica), പെരുന്തുമ്പ (Leucas cephalotes) എന്നിങ്ങനെ രണ്ടു തരത്തിലുള്ള തുമ്പകള്‍ നമ്മുടെ നാട്ടിലുണ്ട്. തുമ്പ ഒരു ഔഷധച്ചെടികൂടിയാണ്. ദ്രോണപുഷ്പി എന്നറിയപ്പെടുന്ന തുമ്പക്കാണ് ഔഷധഗുണം കൂടുതല്‍. ഇലകള്‍ക്ക് അണുനാശക ശക്തിയുണ്ട്. തുമ്പപ്പൂവ് തേനുമായി ചേര്‍ത്ത് കഴിച്ചാല്‍ ചുമയും ജലദോഷവും ശമിക്കുമെന്നാണ് നാട്ടുവൈദ്യം. അത്തം മുതല്‍ ഉത്രാടം വരെ വീട്ടുമുറ്റത്ത് പൂക്കളമിടുന്നതില്‍ അത്തപ്പൂവിന് വളരെ പ്രാധന്യമുണ്ട്. അത്ത ദിവസം തുമ്പയും തുളസിക്കതിരും കൊണ്ട് പൂക്കളമൊരുക്കുന്നു. ഓണത്തപ്പനെ അലങ്കരിക്കാന്‍ തുമ്പക്കുടം വേണം. തിരുവോണ ദിവസം തൃക്കാക്കരയപ്പനെ വരവേല്‍ക്കുന്നതിന് നിവേദിക്കുന്ന പൂവടയില്‍ തുമ്പപ്പൂ ചേര്‍ക്കുന്നു.

ചെമ്പകം


മാഗ്നോലിയേസി (Magnoliaceae) സസ്യകുടുംബത്തില്‍ പെട്ട ചെമ്പകത്തിന്റെ ശാസ്ത്രീയനാമം മൈക്കേലിയ ചെമ്പക (Michelia champaca) എന്നാണ്. ഇംഗ്ലീഷില്‍ ചെമ്പക്(Champac) എന്നാണ്. പവിത്രമായി കരുതപ്പെടുന്ന ചെമ്പകത്തിന്റെ പൂവുകള്‍ക്ക് നല്ല മണമുണ്ടാകും. മഞ്ഞ കലര്‍ന്ന വെളുപ്പ് നിറത്തോടുകൂടിയ വലിയ പൂക്കളാണ് ചെമ്പകത്തിന്റെത്. ചുവന്ന ചെമ്പകവുമുണ്ട്. പൂവില്‍ നിന്ന് മഞ്ഞച്ചായം വേര്‍‍തിരിക്കുന്നുണ്ട്. മരത്തൊലിയും പൂവും ഔഷധങ്ങള്‍ക്കുപയോഗിക്കുന്നു. ശ്രീലങ്കയില്‍ നിന്നാണ് ചെമ്പകം ഇന്ത്യയിലെത്തിയത്. ദേവീവിഗ്രഹങ്ങളില്‍ ചാര്‍ത്തുന്ന ഏറ്റവും ശ്രേഷ്ഠമായ പുഷ്പമാണ് ഈഴചെമ്പകം. അപ്പോസൈനേസി (Apposineceae) സസ്യകുടുംബത്തില്‍ പെട്ട ഈഴചെമ്പകത്തിന്റെ ശാസ്ത്രനാമം പള്‍മേറിയ അക്യുട്ടിഫോളിയ (Pulmeria Accutifolia) എന്നാണ്. Posted by NOTEBOOK at Satu

മുല്ല വളര്‍ത്തൂ, സുഗന്ധം പരത്തൂ


Photo: മുല്ല വളര്‍ത്തൂ, സുഗന്ധം പരത്തൂ

മുല്ലപ്പൂക്കളുടെ സുഗന്ധം എല്ലാവരേയും ആകര്‍ഷിക്കും. സുഗന്ധം മാത്രമല്ലാ വെളുപ്പിന്റെ വിശുദ്ധി പേറുന്ന ഈ പുഷ്പങ്ങള്‍ പൂജക്കും ഉപയോഗിക്കും. മുല്ലപ്പൂ വ്യവസായമായി കൊണ്ടുനടക്കുന്നവരുമുണ്ട്. മുല്ല നട്ടുവളര്‍ത്താനും എളുപ്പമാണ്.
മുല്ലകളില്‍ത്തന്നെ പലതരമുണ്ട്. ഏതു തരമാണ് വളര്‍ത്താന്‍ നല്ലതെന്നു തീരുമാനിക്കുകയാണ് ആദ്യമായി വേണ്ടത്. സാധാരണഗതിയില്‍ മുല്ലപ്പൂക്കളുണ്ടാകണമെങ്കില്‍ ധാരാളം വെള്ളമൊഴിക്കണം. എന്നാല്‍ നക്ഷത്രമുല്ല എന്നറിയപ്പെടുന്ന ഒരിനം അധികം വെള്ളമില്ലാതെ തന്നെ വളരുന്നവയാണ്.
ഇന്ന് ഒരു കുടുംബത്തിലെ എല്ലാവര്ക്കും തൊഴിലും തൃപ്തികരമായ സമ്പാദ്യംവും തരുന്നു. ആദായകരമായ കൃഷി മേഖലയായി മാറിയിരിക്കുന്നുമുല്ലപ്പൂക്കളുടെ സുഗന്ധം എല്ലാവരേയും ആകര്‍ഷിക്കും. സുഗന്ധം മാത്രമല്ലാ വെളുപ്പിന്റെ വിശുദ്ധി പേറുന്ന ഈ പുഷ്പങ്ങള്‍ പൂജക്കും ഉപയോഗിക്കും. മുല്ലപ്പൂ വ്യവസായമായി കൊണ്ടുനടക്കുന്നവരുമുണ്ട്. മുല്ല നട്ടുവളര്‍ത്താനും എളുപ്പമാണ്.
 മുല്ലകളില്‍ത്തന്നെ പലതരമുണ്ട്. ഏതു തരമാണ് വളര്‍ത്താന്‍ നല്ലതെന്നു തീരുമാനിക്കുകയാണ് ആദ്യമായി വേണ്ടത്. സാധാരണഗതിയില്‍ മുല്ലപ്പൂക്കളുണ്ടാകണമെങ്കില്‍ ധാരാളം വെള്ളമൊഴിക്കണം. എന്നാല്‍ നക്ഷത്രമുല്ല എന്നറിയപ്പെടുന്ന ഒരിനം അധികം വെള്ളമില്ലാതെ തന്നെ വളരുന്നവയാണ്. ഇന്ന് ഒരു കുടുംബത്തിലെ എല്ലാവര്ക്കും തൊഴിലും തൃപ്തികരമായ സമ്പാദ്യംവും തരുന്നു. ആദായകരമായ കൃഷി മേഖലയായി മാറിയിരിക്കുന്നു

ആര്യവേപ്പ് - ആര്യന്‍ എന്നാല്‍ ശ്രേഷ്ഠന്‍ എന്നാണര്‍ത്ഥം





ഏറ്റവും ശ്രേഷ്ഠമായ വൃക്ഷത്തിന് ഭാരതീയര്‍ നല്കിയ പേരാണ്. ഇന്ത്യയിലുടനീളം വ്യാപകമായി കണ്ടു വരുന്ന ഔഷധ സസ്യമാണ് വേപ്പ്. വേദപുരാണങ്ങളുടെ കാലം മുതലേ വൃക്ഷശ്രേഷ്ഠന്‍ എന്ന മഹത്വം പേറി നില്‍ക്കുന്ന ഭാരതീയ വൃക്ഷമാണ് ആര്യവേപ്പ്. അടിമുടി ഔഷധഗുണവും സാമ്പത്തിക മൂല്യവുമുള്ളതുകൊണ്ട് ഇതിനെ ആര്യന്‍ എന്നു വിളിക്കുന്നു. മിലിയേസി സസ്യകുടുംബത്തില്‍ ആര്യവേപ്പിന്റെ സഹോദരങ്ങളായി മലവേപ്പ്, മലവേമ്പ് എന്നീ വൃക്ഷങ്ങളുമുണ്ട്. അഭിധാന, തിക്തക, നിംബ എന്ന സംസ്കൃത നാമങ്ങളിലാണ് അറിയപ്പെടുന്നത്. അസഡിററ്റ ഇന്‍ഡിക ജസ്സ് (Azadirachta Indica juss) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ആര്യവേപ്പ് സര്‍വ്വ രോഗങ്ങളും ശമിപ്പിക്കുന്ന ഔഷധമായി അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണിത്. കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങള്‍ക്ക് വിശേഷപ്പെട്ടതാണ്. ആര്യവേപ്പിന്റെ കായകള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്.

ഇലപൊഴിയും വനങ്ങളിലും വരണ്ട പ്രദേശങ്ങളിലും നന്നായി വളരുന്ന ഇടത്തരം വൃക്ഷമാണ് വേപ്പ്. ദന്തുരമായ വക്കോടുകൂടിയ ഇലകള്‍ക്ക് കടുംപച്ച നിറമായിരിക്കും. വളരെയേറെ കയ്പ്പുരസമാണ് ഇലയ്ക്ക്. ഇതിന്റെ തടി ഈടും ഉറപ്പുമുള്ളതാണ്. ഇല, എണ്ണ, വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. പനി മുതല്‍ എയ്ഡ്സ് വരെയുള്ള നിരവധി രോഗങ്ങള്‍ക്കെതിരെ ഇതിന്റെ ഔഷധവീര്യം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാരതീയ ചികിത്സാരീതിയിലും വേപ്പ് ഒരു സര്‍വ്വരോഗ സംഹാരിയാണ്. വേപ്പെണ്ണയ്ക്ക് ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുണ്ട്. ഇതിന്റെ പിണ്ണാക്ക് ഒന്നാന്തരം ജൈവവളമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ടൂത്ത് ബ്രഷ് ആണ് വേപ്പിന്‍കമ്പ്. ഇതുകൊണ്ട് പല്ലുതേക്കുമ്പോള്‍ പേസ്റ്റ് ആവശ്യമില്ല. വേപ്പിലത്തൊലിയും കറുവാപ്പട്ടയും കഷായമാക്കി കുടിച്ചാല്‍ വിശപ്പില്ലായ്മയും ക്ഷീണവും മാറും. തൊലി കഷായം വെച്ച് കുരുമുളകുപൊടി ചേര്‍ത്തു സേവിച്ചാല്‍ പനി മാറും. വേപ്പില അരച്ച് തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ കൃമിശല്യം മാറും.

മഞ്ഞപ്പിത്തത്തിന് ഈ സസ്യം വളരെയധികം ഗുണം ചെയ്യുമെന്ന് ആയുര്‍ വേദവും നാട്ടുവൈദ്യവും പറയുന്നുണ്ട്. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ഈ സസ്യം. ഈ ഔഷധസസ്യത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇലയും തൊലിയും കായും ഔഷധയോഗ്യമാണ്. രോഗാണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ള ആര്യവേപ്പ് കീടനാശിനി കൂടിയാണ്.

വിഷാണുക്കളെയും രോഗബീജങ്ങളെയും നശിപ്പിക്കാനുള്ള വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെക്കാലങ്ങള്‍ക്ക് മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കുവാനുള്ള അത്ഭുതശക്തി വേപ്പിലക്കുണ്ട്.

പല്ലുവേദന, മോണപഴുപ്പ്, ജ്വരം, പൂപ്പല്‍ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി വേപ്പ് ഉപയോഗിക്കുന്നു.

മഞ്ഞപ്പിത്തം - 10 മില്ലി ലിറ്റര്‍ വീതം വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക. ചിക്കന്‍പോക്സിന് ആര്യവേപ്പ് അരച്ച് ദേഹത്ത് തേച്ചുകൊടുക്കാം. ഇല താരനെതിരെ എണ്ണ കാച്ചാന്‍ വേണ്ടി ഉപയോഗിക്കുന്നു.

മുഖക്കുരു മാറുന്നതിന് ഇലയും മഞ്ഞളും അരച്ച് തേക്കുന്നു. ഒരു പിടി വേപ്പിലയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം കൊണ്ട് രാവിലെ ഉണര്‍ന്നാലുടന്‍ ആ വെള്ളത്തില്‍ മുഖം കഴുകുക.

ഉളുക്കിന് വേപ്പെണ്ണ ഉപയോഗിക്കും.

വേപ്പില കൊമ്പുകളോടെ ഒടിച്ച് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതും, വേപ്പില പുകയ്ക്കുന്നതും കൊതുകുകളെ അകറ്റും.

വേപ്പിലയും മഞ്ഞളും കടുകെണ്ണയില്‍ ചാലിച്ച് ലേപനമായി ഇട്ടാല്‍ ചൊറി ശമിക്കും.

അഞ്ചാം പനിക്ക് വേപ്പിലയും കുരുമുളകും കൂടി സമം അരച്ചുരുട്ടിയത് നെല്ലിക്ക വലിപ്പം രണ്ടു നേരം വീതം മൂന്നു ദിവസം കഴിക്കുക.

വസൂരി വന്നു സുഖപ്പെട്ട ശേഷം വേപ്പിലയും പച്ചമഞ്ഞളും കൂടി ചതച്ച് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. രക്തം ശുദ്ധമാവുകയും വസൂരി കലകള്‍ മായുകയും ചെയ്യും. വേപ്പെണ്ണ വാതരോഗത്തെ ഇല്ലാതാക്കും.

വേപ്പിന്‍ തൊലിക്കഷായം മലമ്പനി ചികിത്സക്കായി ഉപയോഗിക്കുന്നു.

വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകിയാല്‍ താരന്‍, മുടികൊഴിച്ചില്‍ എന്നിവ ഇല്ലാതാകും.

വേപ്പില അരച്ചു കഴിക്കുന്നത് ആമാശയത്തിലെയും കുടലുകളിലെയും രോഗങ്ങള്‍ക്ക് കുറവുണ്ടാകും. വേപ്പെണ്ണ വയറിലെ കൃമികളെ നശിപ്പിക്കുന്നു,

വിഷ ജന്തുക്കള്‍ കടിച്ചാല്‍ വേപ്പിലയും മഞ്ഞളും കൂടി അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് വിഷ ശമനത്തിനും വിഷത്തില്‍ നിന്നുള്ള മറ്റുപദ്രവങ്ങള്‍ക്കും നല്ലതാണ്.

ഇലയുടെയും പട്ടയുടെയും കഷായം കൊണ്ടുള്ള കഴുകല്‍ വ്രണങ്ങള്‍ക്കും ചര്‍മ്മ രോഗങ്ങള്‍ക്കും ഉത്തമമാണ്. വസൂരി, ചിക്കന്‍ പോക്സ് എന്നീ രോഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ വേപ്പില കൊണ്ട് തൊലിപ്പുറം ഉരസുന്നത് നല്ലതാണ്.

ഉദരകൃമി നശിക്കാന്‍ 10 മി.ലി വേപ്പെണ്ണയില്‍ അത്ര തന്നെ ആവണക്കെണ്ണ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിച്ചാല്‍ ഉദരകൃമി നശിക്കും.

ചൊറി,ചിരങ്ങ് എന്നിവ ശമിപ്പിക്കാനും വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉപയോഗിച്ചാല്‍ മതി.

വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ്സ് പാലിലോ ചുടുവെള്ളത്തിലോ ഏഴുദിവസം കഴിക്കുകയാണെങ്കില്‍ കൃമിശല്യം ഒഴിവാക്കുന്നതാണ്.

സാധാരണ കുളിക്കാനുള്ള വെള്ളത്തില്‍ വേപ്പിലയിട്ട് വെക്കുന്നത് നല്ലതാണ്. ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു. അണു നാശകമാണ്. ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി വെള്ളംതിളപ്പിച്ചു കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, നീര് എന്നിവയില്ലാതാവും. രക്തശുദ്ധിയുണ്ടാകും. മുറിവ്, കൃമി എന്നിവയെ നശിപ്പിക്കും.

വളംകടിക്ക് വേപ്പിലയും മഞ്ഞളും കൂടി അരച്ച് കാലില്‍ പുരട്ടുക.

വേപ്പിന്റെ തണ്ട് ചതച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം. വായിലെ അണുക്കളെ നശിപ്പിക്കുന്നു.

ആര്യവേപ്പില അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍ പതിവായി കാലത്ത് കഴിച്ചാല്‍ കൃമിശല്യം ഇല്ലാതാവും.

പ്രമേഹമുള്ളവര്‍ വേപ്പില കഴിച്ചാല്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്.

ഉദരസംബന്ധമായ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, മുറിവുകള്‍ എന്നിവക്ക് ഉപയോഗിക്കുന്നു.

വേപ്പില്‍ നിന്നും ലഭിക്കുന്ന മരക്കറ ഉന്മേഷവും ഉത്തേജനവും നല്‍കുന്ന ഔഷധമാണ്. രക്തശുദ്ധീകരണത്തിന് ഇതു സഹായിക്കുന്നു.

150 ഗ്രാം വേപ്പെണ്ണയില്‍ 30 ഗ്രാം കര്‍പ്പൂരം അരച്ച് കലക്കി മൂപ്പിച്ചെടുക്കുന്ന തൈലം വാതം, മുട്ടുവീക്കം, പുണ്ണ് എന്നിവക്ക് ഫലപ്രദമാണ്.

മൃഗങ്ങളുടെ ആഹാരമായും അവയുടെ ആരോഗ്യസംരക്ഷണത്തിനും വേപ്പ് ഉപയോഗിച്ചുവരുന്നു. ആധുനിക മൃഗചികിത്സയില്‍ പ്രമേഹത്തിനെതിരെയും ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ള രോഗങ്ങള്‍ക്കും വയറിലും കുടലിലുമുണ്ടാകുന്ന വിരകള്‍, അള്‍സര്‍ എന്നിവക്കെതിരെയും വേപ്പിന്റെ സത്ത് ഫലപ്രദമായി ഉപയോഗിക്കുന്നു.

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ജൈവ കീടനാശിനികള്‍‍ നിര്‍മ്മിക്കുന്നതിനായി വേപ്പില വിത്ത് എന്നിവ ഉപയോഗിക്കുന്നു. ജൂണ്‍‍ മുതല്‍‍ ഓഗസ്റ്റ് മാസം വരെയുള്ള സമയത്താണ് വേപ്പിന്റെ വിത്തുകള്‍ വിളഞ്ഞ് പാകമാകുന്ന സമയം. ഈസമയത്ത് മരച്ചുവട്ടില്‍‍ പഴുത്ത് വീഴുന്ന വേപ്പിന്‍‍ കായ്കള്‍ ഉണക്കി സൂക്ഷിച്ച് വെയ്ക്കാം

മാങ്ങയണ്ടി


Photo: നാട്ടറിവ്
ഇനി മാങ്ങയണ്ടിയെ വലിച്ചെറിയരുതേ.......

മാമ്പഴം ഇഷ്ട്ടപെടാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ മാങ്ങയണ്ടി കൊണ്ട് ഉണ്ടാക്കുന്ന വിവഭവങ്ങള്‍ എത്രപേര്‍ കഴിച്ചിട്ടുണ്ടാകും. വളരെയധികം പോഷക ഗുണമുള്ള ഒന്നാണ് മാങ്ങയണ്ടി.
ഉണങ്ങിയ മാങ്ങയണ്ടി തല്ലി പരിപ്പെടുത്തു കട്ട് കളയാന്‍ 7 ദിവസം വെള്ളത്തില്‍ ഇടുക. രാവിലെയും വൈകിട്ടും നന്നായി കഴുകി വെള്ളം മാറ്റി കൊടുക്കണം. അതിനു ശേഷം നന്നായി കഴുകി ഉണക്കി പൊടിച്ചെടുത്തു അരിപൊടിയും ചേര്ത്ത്  പുട്ടോ അടയോ ഉണ്ടാക്കി കഴിക്കാം. ഉണക്കി സൂക്ഷിച്ചു വെച്ച് ആവശ്യത്തിന് ഉപയോഗിക്കാനും കഴിയും. കട്ട് കളഞ്ഞു കഴുകിയെടുക്കുന്ന മാങ്ങയണ്ടി ഉണക്കാതെ തന്നെ  കരിപ്പോട്ടിയും ചേര്ത്ത് തേങ്ങാപ്പാലില്‍ പുഴുങ്ങിയും കഴിക്കാം. സന്ധി വേദനയ്ക്കും,  വയര്കടിക്കുമുള്ള ഔഷധമായി മാങ്ങയണ്ടി ഉപയോഗിക്കാം എന്ന് നാട്ടുചികില്സടയില്‍  പറയുന്നുണ്ട്.ഇനി മാങ്ങയണ്ടിയെ വലിച്ചെറിയരുതേ....... മാമ്പഴം ഇഷ്ട്ടപെടാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ മാങ്ങയണ്ടി കൊണ്ട് ഉണ്ടാക്കുന്ന വിവഭവങ്ങള്‍ എത്രപേര്‍ കഴിച്ചിട്ടുണ്ടാകും. വളരെയധികം പോഷക ഗുണമുള്ള ഒന്നാണ് മാങ്ങയണ്ടി. ഉണങ്ങിയ മാങ്ങയണ്ടി തല്ലി പരിപ്പെടുത്തു കട്ട് കളയാന്‍ 7 ദിവസം വെള്ളത്തില്‍ ഇടുക. രാവിലെയും വൈകിട്ടും നന്നായി കഴുകി വെള്ളം മാറ്റി കൊടുക്കണം. അതിനു ശേഷം നന്നായി കഴുകി ഉണക്കി പൊടിച്ചെടുത്തു അരിപൊടിയും ചേര്ത്ത് പുട്ടോ അടയോ ഉണ്ടാക്കി കഴിക്കാം. ഉണക്കി സൂക്ഷിച്ചു വെച്ച് ആവശ്യത്തിന് ഉപയോഗിക്കാനും കഴിയും. കട്ട് കളഞ്ഞു കഴുകിയെടുക്കുന്ന മാങ്ങയണ്ടി ഉണക്കാതെ തന്നെ കരിപ്പോട്ടിയും ചേര്ത്ത് തേങ്ങാപ്പാലില്‍ പുഴുങ്ങിയും കഴിക്കാം. സന്ധി വേദനയ്ക്കും, വയര്കടിക്കുമുള്ള ഔഷധമായി മാങ്ങയണ്ടി ഉപയോഗിക്കാം എന്ന് നാട്ടുചികില്സടയില്‍ പറയുന്നുണ്ട്.

ഇലുമ്പിപുളി

Photo: ഇലുമ്പിപുളി

കേരളത്തിലെ എല്ലാ വീടുകളിലും കാണപ്പെടുന്നതും ഒരുപോലെ ഭാഷ്യയോഗ്യവും ഔഷധ ഗുണമുള്ളതുമായ  ഒരു സസ്യമാണ് ഇലുമ്പിപുളി. നിറയെ കായ്ച്ചു ഫലം തരുന്ന പുളി മരത്തിന്റെ കായ്കള്‍ മിക്കവാറും എല്ലാ വീടുകളിലും  മരത്തിന്റെ ചുവട്ടില്‍ തന്നെ വീണു പാഴായി പോകാറാണ് പതിവ്.
 
ഇലുമ്പിയുടെ ഇലകളും കായ്കളും ഔഷധഗുണമുള്ളതാണ്. ചൊറിച്ചില്‍, നീര്‍ വീക്കം, വാതം, മുണ്ടിനീര്, തടിപ്പ് എന്നീ അസുഖങ്ങള്ക്ക് ഇതിന്റെ ഇലകള്‍ ഔഷധമായി ഉപയോഗിക്കുന്നു. രക്തസമ്മര്ദ്ദം, രക്തത്തിലെ കൊഴുപ്പ് എന്നിവ കുറയ്ക്കാന്‍ ഇലുമ്പിപുളി നല്ലതാണെന്ന് നാട്ടുചികിത്സയിലുണ്ട്.
അച്ചാറുണ്ടാക്കാനും, മീന്‍ കറിയില്‍ സാധാരണ പുളിക്ക് പകരമായും ഇലുമ്പിപുളി  ഉപയോഗിക്കുന്നു.

മീനിന്റെ ഉളുമ്പ് മണം, ക്ലാവ്, തുണികളിലെ തുരുമ്പ് കറ എന്നിവ കളയാന്‍ ഇലുമ്പി പുളിയുടെ നീര് നല്ലതാണ്.
കേരളത്തിലെ എല്ലാ വീടുകളിലും കാണപ്പെടുന്നതും ഒരുപോലെ ഭാഷ്യയോഗ്യവും ഔഷധ ഗുണമുള്ളതുമായ ഒരു സസ്യമാണ് ഇലുമ്പിപുളി. നിറയെ കായ്ച്ചു ഫലം തരുന്ന പുളി മരത്തിന്റെ കായ്കള്‍ മിക്കവാറും എല്ലാ വീടുകളിലും മരത്തിന്റെ ചുവട്ടില്‍ തന്നെ വീണു പാഴായി പോകാറാണ് പതിവ്. ഇലുമ്പിയുടെ ഇലകളും കായ്കളും ഔഷധഗുണമുള്ളതാണ്. ചൊറിച്ചില്‍, നീര്‍ വീക്കം, വാതം, മുണ്ടിനീര്, തടിപ്പ് എന്നീ അസുഖങ്ങള്ക്ക് ഇതിന്റെ ഇലകള്‍ ഔഷധമായി ഉപയോഗിക്കുന്നു. രക്തസമ്മര്ദ്ദം, രക്തത്തിലെ കൊഴുപ്പ് എന്നിവ കുറയ്ക്കാന്‍ ഇലുമ്പിപുളി നല്ലതാണെന്ന് നാട്ടുചികിത്സയിലുണ്ട്. അച്ചാറുണ്ടാക്കാനും, മീന്‍ കറിയില്‍ സാധാരണ പുളിക്ക് പകരമായും ഇലുമ്പിപുളി ഉപയോഗിക്കുന്നു. മീനിന്റെ ഉളുമ്പ് മണം, ക്ലാവ്, തുണികളിലെ തുരുമ്പ് കറ എന്നിവ കളയാന്‍ ഇലുമ്പി പുളിയുടെ നീര് നല്ലതാണ്.

മാതളനാരകം

Photo: മാതളനാരകം

ഉദ്ധ്യാനങ്ങള്ക്ക്  അഴക്‌ പകരാനും, ആരോഗ്യം പ്രധാനം ചെയ്യാനും കഴിയുന്ന പഴവര്ഗ്ഗമാണ് മാതളം. മാതളം വര്ഷം മുഴുവനും പൂക്കുമെന്കിലും കൂടുതല്‍ കായ്കള്‍ ഉണ്ടാകുന്നത് വര്ഷ കാലത്താണ്. 

തൊലി, കായ്‌, ഇല, പൂവ് എന്നിവ എല്ലാം തന്നെ ഔഷധ യോഗ്യം ആണ്. വിരശല്ല്യം, തളര്ച്ച  എന്നിവ ഒഴിവാക്കാനും, ദഹനശക്തി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശുക്ലവര്ദ്ധയനയ്ക്കും മാതളം ഉത്തമമാണ്.  
കൊളസ്ട്രോള്‍, ബി.പി എന്നിവ കുറയ്ക്കാനും ഇതിനു കഴിയും.പല്ലുകളുടെ സംരക്ഷണത്തിനും മാതളനാരകം നല്ലത് തന്നെ.
മാതള നാരകത്തിന്റെ അല്ലികളില്‍ പ്രോട്ടീന്‍,  ജീവകം B1,B2,B3,B5,B6, B9, ജീവകം C, കാല്സ്യം , ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസിയം, സിങ്ക്, നാരുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇനി ദിവസവും മാതളo  നമ്മുടെ ഭക്ഷണത്തില്‍ ഉള്പ്പെടുത്താന്‍ മടിക്കേണ്ട.
മാതളനാരകം ഉദ്ധ്യാനങ്ങള്ക്ക് അഴക്‌ പകരാനും, ആരോഗ്യം പ്രധാനം ചെയ്യാനും കഴിയുന്ന പഴവര്ഗ്ഗമാണ് മാതളം. മാതളം വര്ഷം മുഴുവനും പൂക്കുമെന്കിലും കൂടുതല്‍ കായ്കള്‍ ഉണ്ടാകുന്നത് വര്ഷ കാലത്താണ്. തൊലി, കായ്‌, ഇല, പൂവ് എന്നിവ എല്ലാം തന്നെ ഔഷധ യോഗ്യം ആണ്. വിരശല്ല്യം, തളര്ച്ച എന്നിവ ഒഴിവാക്കാനും, ദഹനശക്തി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശുക്ലവര്ദ്ധയനയ്ക്കും മാതളം ഉത്തമമാണ്. കൊളസ്ട്രോള്‍, ബി.പി എന്നിവ കുറയ്ക്കാനും ഇതിനു കഴിയും.പല്ലുകളുടെ സംരക്ഷണത്തിനും മാതളനാരകം നല്ലത് തന്നെ. മാതള നാരകത്തിന്റെ അല്ലികളില്‍ പ്രോട്ടീന്‍, ജീവകം B1,B2,B3,B5,B6, B9, ജീവകം C, കാല്സ്യം , ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസിയം, സിങ്ക്, നാരുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇനി ദിവസവും മാതളo നമ്മുടെ ഭക്ഷണത്തില്‍ ഉള്പ്പെടുത്താന്‍ മടിക്കേണ്ട.

കാബേജ്

Photo: കാബേജ്

ചുരുങ്ങിയ സമയത്തിനകം ആദായം ലഭിക്കുന്ന ശീതകാല പച്ചക്കറി വിളയാണ് കാബേജ്.

വിത്ത് പാകാന്‍ പറ്റിയ സമയം ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ്.
പശിമരാശി മണ്ണാണ് കാബേജ് കൃഷിക്ക് യോജിച്ചത്. വിത്ത് പാകിയാണ് തൈകള്‍ തയ്യാറാക്കുന്നത്. കടുകുമണിയോളം ചെറുതാണ് വിത്തുകള്‍. 1:1:1 എന്ന അനുപാതത്തില്‍ മേല്മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ട്രേകളിലോ, പരന്ന ചട്ടികളിലോ നിറച്ചു വിത്തുകള്‍ പാകാം. വേര് ചീയല്‍ തടയാനായി ഫ്യൂഡോമോണസ് കുമിള്‍ നാശിനി നല്ലതാണ്. ദിവസവും നനച്ചു കൊടുക്കണം. 
തൈകള്ക്ക് 5-6 ഇല വന്നു കഴിഞ്ഞാല്‍ പറിച്ചു നടാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്ക്കാത്ത സ്ഥലങ്ങളില്‍ ഉണക്കി പൊടിച്ച ചാണകം, യൂറിയ, പൊട്ടാഷ്‌, സൂപ്പര്ഫോസ്ഫേറ്റ് എന്നിവ ചേര്ത്ത് 50 cm  ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ട് അടി അകലത്തില്‍ തൈകള്‍ നടാം. മൂന്നു ദിവസത്തില്‍ ഒരിക്കല്‍ നനച്ചു കൊടുക്കണം. വെയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നനയുടെ അളവും കൂട്ടെണ്ടതാണ്. ഒരു മാസം കഴിഞ്ഞാല്‍ യൂറിയയും പൊട്ടാഷും നല്കി മണ്ണ് കയറ്റി കൊടുക്കണം. രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം.

ഇല തിന്നുന്ന പുഴുക്കളാണ് ഇവയെ പ്രധാനമായും ആക്രമിക്കുന്നത്. ഇതിനു വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.
കാബേജ് ചുരുങ്ങിയ സമയത്തിനകം ആദായം ലഭിക്കുന്ന ശീതകാല പച്ചക്കറി വിളയാണ് കാബേജ്. വിത്ത് പാകാന്‍ പറ്റിയ സമയം ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ്. പശിമരാശി മണ്ണാണ് കാബേജ് കൃഷിക്ക് യോജിച്ചത്. വിത്ത് പാകിയാണ് തൈകള്‍ തയ്യാറാക്കുന്നത്. കടുകുമണിയോളം ചെറുതാണ് വിത്തുകള്‍. 1:1:1 എന്ന അനുപാതത്തില്‍ മേല്മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ട്രേകളിലോ, പരന്ന ചട്ടികളിലോ നിറച്ചു വിത്തുകള്‍ പാകാം. വേര് ചീയല്‍ തടയാനായി ഫ്യൂഡോമോണസ് കുമിള്‍ നാശിനി നല്ലതാണ്. ദിവസവും നനച്ചു കൊടുക്കണം. തൈകള്ക്ക് 5-6 ഇല വന്നു കഴിഞ്ഞാല്‍ പറിച്ചു നടാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്ക്കാത്ത സ്ഥലങ്ങളില്‍ ഉണക്കി പൊടിച്ച ചാണകം, യൂറിയ, പൊട്ടാഷ്‌, സൂപ്പര്ഫോസ്ഫേറ്റ് എന്നിവ ചേര്ത്ത് 50 cm ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ട് അടി അകലത്തില്‍ തൈകള്‍ നടാം. മൂന്നു ദിവസത്തില്‍ ഒരിക്കല്‍ നനച്ചു കൊടുക്കണം. വെയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നനയുടെ അളവും കൂട്ടെണ്ടതാണ്. ഒരു മാസം കഴിഞ്ഞാല്‍ യൂറിയയും പൊട്ടാഷും നല്കി മണ്ണ് കയറ്റി കൊടുക്കണം. രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം. ഇല തിന്നുന്ന പുഴുക്കളാണ് ഇവയെ പ്രധാനമായും ആക്രമിക്കുന്നത്. ഇതിനു വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.

മുത്തങ്ങ


Photo: മുത്തങ്ങ

ഇന്ന്‍ പറയുന്നത് പുല്ലുവര്ഗ്ഗത്തില്‍ പെട്ട ഔഷധ സസ്യമായ മുത്തങ്ങയെ  കുറിച്ചാണ്. നമ്മുടെ മുറ്റത്തും തൊടിയിലും സമൃദ്ധമായി വളര്ന്നിരുന്ന മുത്തങ്ങ ഉദര സംബന്ധമായ അസുഖങ്ങള്ക്ക്  ഫലപ്രദമായ ഔഷധമാണ്.  മുത്തങ്ങയുടെ കിഴങ്ങ് അതിസാരം,ഛര്ദ്ദി, പനി, കുട്ടികള്ക്ക് ഉണ്ടാകുന്ന മൂത്രതടസ്സം, കരപ്പന്‍, എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്. മുലപ്പാല്‍ വര്ദ്ധനയ്ക്കും മുത്തങ്ങ കിഴങ്ങ് നല്ലതാണ്. കിഴങ്ങ് കഷായം വെച്ചോ, അരി ചേര്ത്ത്  അട ചുട്ടോ, പാലില്‍(ആട്) കാച്ചിയോ കഴിക്കാവുന്നതാണ്. ഇതൊക്കെ ഉണ്ടാക്കാന്‍ മടിയാണെങ്കില്‍ വല്ലപ്പോഴും ഇതിന്റെ കിഴങ്ങ് എടുത്തു കഴുകി തൊലി കളഞ്ഞു വെറുതെ ചവച്ചു തിന്നാലും മതി. പ്രകൃതി കനിഞ്ഞു തന്ന ഈ ഔഷധസസ്യത്തെ നമ്മുടെ തൊടിയില്‍ നിന്നെങ്കിലും പറിച്ചു കളയരുതേ!!!!!!ഇന്ന്‍ പറയുന്നത് പുല്ലുവര്ഗ്ഗത്തില്‍ പെട്ട ഔഷധ സസ്യമായ മുത്തങ്ങയെ കുറിച്ചാണ്. നമ്മുടെ മുറ്റത്തും തൊടിയിലും സമൃദ്ധമായി വളര്ന്നിരുന്ന മുത്തങ്ങ ഉദര സംബന്ധമായ അസുഖങ്ങള്ക്ക് ഫലപ്രദമായ ഔഷധമാണ്. മുത്തങ്ങയുടെ കിഴങ്ങ് അതിസാരം,ഛര്ദ്ദി, പനി, കുട്ടികള്ക്ക് ഉണ്ടാകുന്ന മൂത്രതടസ്സം, കരപ്പന്‍, എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്. മുലപ്പാല്‍ വര്ദ്ധനയ്ക്കും മുത്തങ്ങ കിഴങ്ങ് നല്ലതാണ്. കിഴങ്ങ് കഷായം വെച്ചോ, അരി ചേര്ത്ത് അട ചുട്ടോ, പാലില്‍(ആട്) കാച്ചിയോ കഴിക്കാവുന്നതാണ്. ഇതൊക്കെ ഉണ്ടാക്കാന്‍ മടിയാണെങ്കില്‍ വല്ലപ്പോഴും ഇതിന്റെ കിഴങ്ങ് എടുത്തു കഴുകി തൊലി കളഞ്ഞു വെറുതെ ചവച്ചു തിന്നാലും മതി. പ്രകൃതി കനിഞ്ഞു തന്ന ഈ ഔഷധസസ്യത്തെ നമ്മുടെ തൊടിയില്‍ നിന്നെങ്കിലും പറിച്ചു കളയരുതേ!!!!!!

പരാദ സസ്യം


Photo: പരാദ സസ്യം

പരാദ സസ്യങ്ങളെ കുറിച്ച് നമ്മള്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട് അല്ലെ.  ഒരു സസ്യത്തിന്റെ തൊലിയില്‍ ആഴ്ന്നിറങ്ങി അവയുടെ വളര്ച്ചയയ്ക്കാവശ്യമായ ജലവും ആഹാരവും(സസ്യ മൂലകങ്ങള്‍) സ്വീകരിച്ചു വളരുന്നവയാണ് പരാദസസ്യങ്ങള്‍. പരാദ സസ്യങ്ങള്‍ വളരുന്ന സസ്യം ക്രമേണ ഉണങ്ങി നശിക്കുന്നു. 
പരാദ സസ്യങ്ങളുടെ വംശവര്ധ്ന പ്രധാനമായും കായ്കള്‍ മൂലം  പക്ഷികളിലൂടെയാണ് നടക്കുന്നത്. 
പരാദ സസ്യങ്ങളെ നശിപ്പിക്കാന്‍ അവ വളരുന്ന ശിഖരങ്ങള്‍ മുറിച്ചു മാറ്റുകയാണ് വേണ്ടത്. ഇത്തിള്‍, മൂടില്ലാത്താളി എന്നിവ  പരാദ സസ്യങ്ങളാണ്.പരാദ സസ്യങ്ങളെ കുറിച്ച് നമ്മള്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട് അല്ലെ. ഒരു സസ്യത്തിന്റെ തൊലിയില്‍ ആഴ്ന്നിറങ്ങി അവയുടെ വളര്ച്ചയയ്ക്കാവശ്യമായ ജലവും ആഹാരവും(സസ്യ മൂലകങ്ങള്‍) സ്വീകരിച്ചു വളരുന്നവയാണ് പരാദസസ്യങ്ങള്‍. പരാദ സസ്യങ്ങള്‍ വളരുന്ന സസ്യം ക്രമേണ ഉണങ്ങി നശിക്കുന്നു. പരാദ സസ്യങ്ങളുടെ വംശവര്ധ്ന പ്രധാനമായും കായ്കള്‍ മൂലം പക്ഷികളിലൂടെയാണ് നടക്കുന്നത്. പരാദ സസ്യങ്ങളെ നശിപ്പിക്കാന്‍ അവ വളരുന്ന ശിഖരങ്ങള്‍ മുറിച്ചു മാറ്റുകയാണ് വേണ്ടത്. ഇത്തിള്‍, മൂടില്ലാത്താളി എന്നിവ പരാദ സസ്യങ്ങളാണ്.

വഴുതന (കത്തിരിക്ക)


Photo: വഴുതന (കത്തിരിക്ക)

എല്ലാ വിധ കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് വഴുതന. നന്നായി മൂത്ത് പഴുത്ത വഴുതനയുടെ വിത്തുകള്‍ ഉണക്കിയാണ് നടാനുപയോഗിക്കുന്നത്. വിത്തുകള്‍ പാകി ദിവസവും നനച്ചു കൊടുക്കണം. വഴുതന വിത്ത് മുളച്ചു തൈകള്ക്ക് 5-6 ഇലകള്‍ വന്നാല്‍ പറിച്ചു നടാം. മേല്മണ്ണ്, കമ്പോസ്റ്റും, ഉണങ്ങിയ ചാണക പൊടിയുമായി കൂട്ടി കലര്ത്തി നടാനുള്ള കുഴികളിലോ, ചട്ടിയിലോ, പ്ലാസ്റ്റിക്‌ ചക്കുകളിലോ നിറച്ചു തൈകള്‍ നടാവുന്നതാണ്. പ്രത്യേക പരിചരണങ്ങള്‍ ആവശ്യമില്ലാത്ത വഴുതനയ്ക്ക് ദിവസവും നനച്ചു കൊടുക്കണം. ഇല തീനി പുഴുക്കളുടെ ശല്ല്യം ഉണ്ടാകാറുണ്ട്. ഇതിനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നല്ലതാണ്. നന്നായി നനച്ചു വളം ചെയ്‌താല്‍ 3 വര്ഷത്തോളം വിളവു ലഭിക്കും.എല്ലാ വിധ കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് വഴുതന. നന്നായി മൂത്ത് പഴുത്ത വഴുതനയുടെ വിത്തുകള്‍ ഉണക്കിയാണ് നടാനുപയോഗിക്കുന്നത്. വിത്തുകള്‍ പാകി ദിവസവും നനച്ചു കൊടുക്കണം. വഴുതന വിത്ത് മുളച്ചു തൈകള്ക്ക് 5-6 ഇലകള്‍ വന്നാല്‍ പറിച്ചു നടാം. മേല്മണ്ണ്, കമ്പോസ്റ്റും, ഉണങ്ങിയ ചാണക പൊടിയുമായി കൂട്ടി കലര്ത്തി നടാനുള്ള കുഴികളിലോ, ചട്ടിയിലോ, പ്ലാസ്റ്റിക്‌ ചക്കുകളിലോ നിറച്ചു തൈകള്‍ നടാവുന്നതാണ്. പ്രത്യേക പരിചരണങ്ങള്‍ ആവശ്യമില്ലാത്ത വഴുതനയ്ക്ക് ദിവസവും നനച്ചു കൊടുക്കണം. ഇല തീനി പുഴുക്കളുടെ ശല്ല്യം ഉണ്ടാകാറുണ്ട്. ഇതിനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നല്ലതാണ്. നന്നായി നനച്ചു വളം ചെയ്‌താല്‍ 3 വര്ഷത്തോളം വിളവു ലഭിക്കും.

രാമച്ചം


Photo: രാമച്ചം

 ശരീരത്തിന് കുളിര്മ്മ  ഏകാന്‍ രാമച്ച വേരുകള്ക്കുള്ള കഴിവ് വളരെ അധികമാണ്. വേരില്‍ നിന്നും എടുക്കുന്ന എണ്ണ ആണ് ഔഷധഗുണമുള്ളത്. രാമച്ച വേരു കൊണ്ട് കിടക്ക, ജാലകവിരി, വിശറി എന്നിവയും ഉണ്ടാക്കുന്നു. രാമച്ചം വയറു വേദന, സന്ധി വേദന, പനി, തലവേദന എന്നിവയ്ക്കുള്ള മരുന്നായും  ഉപയോഗിക്കുന്നുണ്ട്. രാമച്ച വേര് ഇട്ടു തിളപ്പിക്കുന്ന വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നു. ഇത് കൂടാതെ രാമച്ചത്തിനു മണ്ണൊലിപ്പ് തടയാനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. രാമച്ചം വളരെ കാലം നശിക്കാതെ നില്ക്കും എന്നതും പ്രത്യേകത ആണ്. ഇവ വളര്ത്തുന്നത് കൊണ്ട് കര്ഷ്കന് മണ്ണൊലിപ്പ് തടയാന്‍ കഴിയുന്നതിനോടൊപ്പം ഇത് ആദായകരവും ആണ്.ശരീരത്തിന് കുളിര്മ്മ ഏകാന്‍ രാമച്ച വേരുകള്ക്കുള്ള കഴിവ് വളരെ അധികമാണ്. വേരില്‍ നിന്നും എടുക്കുന്ന എണ്ണ ആണ് ഔഷധഗുണമുള്ളത്. രാമച്ച വേരു കൊണ്ട് കിടക്ക, ജാലകവിരി, വിശറി എന്നിവയും ഉണ്ടാക്കുന്നു. രാമച്ചം വയറു വേദന, സന്ധി വേദന, പനി, തലവേദന എന്നിവയ്ക്കുള്ള മരുന്നായും ഉപയോഗിക്കുന്നുണ്ട്. രാമച്ച വേര് ഇട്ടു തിളപ്പിക്കുന്ന വെള്ളം കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നു. ഇത് കൂടാതെ രാമച്ചത്തിനു മണ്ണൊലിപ്പ് തടയാനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. രാമച്ചം വളരെ കാലം നശിക്കാതെ നില്ക്കും എന്നതും പ്രത്യേകത ആണ്. ഇവ വളര്ത്തുന്നത് കൊണ്ട് കര്ഷ്കന് മണ്ണൊലിപ്പ് തടയാന്‍ കഴിയുന്നതിനോടൊപ്പം ഇത് ആദായകരവും ആണ്.

തഴുതാമ



Photo: തഴുതാമ

നിലം പറ്റി വളരുന്ന ഔഷധസസ്യം ആണ് തഴുതാമ. ഉറക്കമില്ലായ്മ, രക്തവാതം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് തഴുതാമ കഷായം ഗുണം ചെയ്യും. ഇത് മുത്രവര്ദ്ധനയ്ക്കുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി,പിത്തം, ശരീരത്തിലുണ്ടാകുന്ന നീര്, ഹൃദ്രോഹം, ചുമ എന്നീ അസുഖങ്ങള്ക്കുള്ള മരുന്നായും തഴുതാമ ഉപയോഗിക്കുന്നു. വെള്ള തഴുതാമ മൂലകുരു, ചര്മ്മരോഗങ്ങള്‍, കുഷ്ഠരോഗം എന്നിവയ്ക്ക് ഫലപ്രദമാണെന്ന് പുരാതന ഗ്രന്ഥങ്ങളില്‍ പറയുന്നു. തഴുതാമ സമൂലം ഔഷധമായി ഉപയോഗിക്കുമെങ്കിലും കൂടുതല്‍ ഔഷധ യോഗ്യo വേരാണ്. താഴുതാമയുടെ ഇലയും, ഇളം തണ്ടും ഭഷ്യയോഗ്യവുമാണ്.

ബദാം


ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്ന നാനോ പദാര്‍ത്ഥങ്ങള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ബാദാമില്‍ നിന്നും കണ്ടെത്തി. വഡോരയിലെ മഹാരാജാ സായാജി റാവു സര്‍വ്വകലാശാലയിലെ (എം എസ് യു ബി ) ആര്‍ വി ദേവകുമാറും സംഘവുമാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍ .
ക്യാന്‍സര്‍ പ്രതിരോധിയായ പൊളിഫിനോള്‍സിന്റെ കലവറയാണ് ബദാം. പക്ഷെ ഇവയെ വേര്‍തിരിചെടുക്കല്‍ അത്ര എളുപ്പമായിരുന്നില്ല. ബദാം തൊലിയില്‍ നിന്നുമാണ് ഇവര്‍ പൊളിഫിനോള്‍സിന്‍ വേര്‍തിരിച്ചത് . കണ്ടുപിടിത്തത്തിന്റെ ഫലമറിയാന്‍ ക്യാന്‍സര്‍ ബാധിച്ച കരള്‍ കോശങ്ങളിലാണ് പരീക്ഷണം നടത്തിയത്. കോശങ്ങളിലെ നിരവധി രാസപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്ന പൊളിഫിനോള്‍ അവസാനം ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്തു. ക്യാന്‍സര്‍ കോശങ്ങളെ ചെറുക്കുന്ന പ്രകൃതിദത്തമായ ഒരു ഉല്പന്നമാണ് ബടമില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന നാനോ പൊളിഫിനോള്‍ .

Thursday 22 November 2012

തുളസി

ലാമിയേസി (Lamiaceae) സസ്യകുടുംബത്തില്‍പെട്ട തുളസിക്ക് ഹോളി ബേസില്‍ (Holy Basil) എന്നാണ് ഇംഗ്ലീഷിലുള്ള പേര്. രാമതുളസി, കൃഷ്ണതുളസി, കാട്ടുതുളസി എന്നിങ്ങനെ തുളസി പലതരമുണ്ട്. രാമതുളസി, കൃഷ്ണതുളസി എന്നിവ പ്രധാനപ്പെട്ടതാണ്. കൃഷ്ണതുളസിയുടെ ശാസ്ത്രീയനാമം ഓസിമം സാങ്റ്റം (Ocimum Sanctum) എന്നും രാമതുളസിയുടേത് ഓസിമം ബാസിലിക്ക (Ocimum Basilicum) എന്നും കാട്ടുതുളസിയുടേത് ഓസിമം കാനം(Ocimum Canun) എന്നുമാണ്. ഇലകള്‍ക്ക് കറുപ്പുനിറം കൂടുതലുള്ള കൃഷ്ണതുളസിക്കാണ് ഔഷധരംഗത്തിലും ഓണപ്പൂക്കളത്തിലും പ്രമുഖസ്ഥാനം. ലക്ഷ്മീദേവിയുടെ അവതാരമാണ് തുളസിയെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പൂക്കളത്തിന് ഭംഗി കൂട്ടാന്‍ ചിത്തിര ദിവസം ചാണകം ഉരുട്ടി അതില്‍ തുളസിക്കതിര്‍ കുത്തിനിര്‍ത്താറുണ്ട്. ജ്വരത്തെ തടയുന്ന തുളസിക്ക് ദേവദുന്ദുഭി എന്ന് സസ്കൃതത്തില്‍ പര്യായമുണ്ട്. കൊതുകിനെയും മറ്റു കീടങ്ങളെയും അകറ്റാനുള്ള കഴിവും തുളസിക്കുണ്ട്.

കണ്ണാന്തളി

ചിങ്ങമാസം പിറന്നാല്‍ കുന്നുകളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന കണ്ണാന്തളി ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ്. തുമ്പയുടെയും മുക്കുറ്റിയുടെയും പോലെ ഈ പൂവിനും അത്തപ്പൂക്കളത്തില്‍ വളരെ പ്രാധാന്യമുണ്ട്. മാവേലിക്കൊപ്പമാണ് ഈ പൂവ് ഭൂമിയിലെത്തുക എന്നൊരു വിശ്വാസമുണ്ട്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമാണിത് ഭൂമിയിലെത്തിയതെന്നാണു ഐതിഹ്യം. ചതുര്‍ബഹുവായ വിഷ്ണുവിന്റെ സാന്നിധ്യമായാണ് കണ്ണാന്തളി മാവേലിക്കൊപ്പം വിരുന്നുവരുന്നത്. ഓണക്കാലം കഴിഞ്ഞാല്‍ ഈ പൂവിനെ കാണാറില്ലെന്നതും ശ്രദ്ദേയമാണ്. വെളുത്തുനീണ്ട ദളത്തിന്റെ അഗ്രത്തില്‍ മഷി പുരണ്ടപോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കണ്ണാന്തളിക്കു പൂക്കളത്തിനു പുറമെ തൃക്കാക്കരയപ്പന്റെ ശിരസ്സിലും ഇടമുണ്ട്.

കാക്കപ്പൂ

ലെന്റിബുലാറിയേസിയേ (Lentibulariaceae) സസ്യകുടുംബത്തില്‍ പെട്ടതാണ് കാക്കപ്പൂ. ബ്ലാഡര്‍ വര്‍ട്ട് (Bladder Wort) എന്ന് ഇംഗ്ലീഷില്‍ പേരിലുള്ള കാക്കപ്പൂവിന്റെ ശാസ്ത്രീയനാമം യൂട്രിക്കുലേറിയ റെറ്റിക്കുലേറ്റ (Utricularia Reticulata) എന്നാണ്. നനവാര്‍ന്ന പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ഒരു ചെറിയ ചെടിയാണിത്. വിളഞ്ഞ നെല്‍പാടങ്ങളിലും ഓണക്കൊയ്ത്തിന് ശേഷമുള്ള പാടങ്ങള്‍ക്കിടയിലും കടുത്ത നീല നിറത്തില്‍ അവിടവിടെയായി മുത്തുകള്‍പോലെ കാക്കപ്പൂവ് കാണാം. ഇലകള്‍ വളരെയധികം ശാഖകളായി പിരിഞ്ഞതും നേര്‍ത്തതുമാകയാല്‍ അവയെ കണ്ടാല്‍ വേരുകള്‍ പോലെ തോന്നും. എന്നാല്‍ ഇവയ്ക്ക് പച്ചനിറമായതിനാല്‍ തിരിച്ചറിയാനുമാവും. ഇലകളില്‍ ഒരുതരം ചെറിയ സഞ്ചികള്‍ രൂപപ്പെട്ടിരിക്കുന്നതുകാണാം. ഇവയ്ക്ക് അകത്തേക്കു മാത്രം തുറക്കുന്ന വാതിലുണ്ട്. ചെറിയ പ്രാണികളും മറ്റും ഉള്ളില്‍പ്പെട്ടാല്‍ പുറത്തുവരാന്‍ ബുദ്ധിമുട്ടാണ്.

Tuesday 20 November 2012

മലര്‍വാടി

അമരാന്തേസിയേ കുടുംബത്തില്‍പെട്ട വാടാമല്ലിയുടെ ശാസ്ത്രനാമം ഗോംഫ്രീനാ ഗ്ലോബോസ എന്നാണ്. പെട്ടെന്ന് വാടിപ്പോകാത്ത പൂവാണ് മലര്‍വാടി. ഇതിന് ഉണ്ടപ്പൂവ് എന്ന് മലബാറില്‍ പേരുണ്ട്.

മുള്ളന്‍ചക്ക .(ആത്തിച്ചക്ക ) കാന്‍സര്‍ ചികിത്സക്ക് ഉത്തമം .

Photo: മുള്ളന്‍ചക്ക .(ആത്തിച്ചക്ക ) കാന്‍സര്‍ ചികിത്സക്ക് ഉത്തമം .

നാലു മീറ്റര്‍ ഉയരത്തില്‍ തിളക്കമാര്‍ന്ന ഇലച്ചാര്‍ത്തുകളോടെ ശിഖരിച്ചുവളരുന്ന കുറ്റിച്ചെടിയാണ് മുള്ളന്‍ചക
്ക. മുള്ളാത്ത എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ
ശാസ്ത്രനാമം അനോണ മ്യൂറിക്കേറ്റ (Annona Muricata) എന്നാണ്. സീതപ്പഴവും ആത്തയും ഉള്‍പ്പെടുന്ന ജനുസ്സിലെ മറ്റൊരംഗം.
കരീബിയന്‍ പ്രദേശങ്ങളും മധ്യഅമേരിക്കയുമാണ് ജന്മദേശമെങ്കിലും മുള്ളന്‍ചക്ക ഏഷ്യന്‍ രാജ്യങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ നട്ടുവളര്‍ത്തിവരുന്നുണ്ട്. ഇളം മഞ്ഞ നിറത്തില്‍ മാംസളമായ ദളങ്ങളോടുകൂടിയ പൂക്കളും നിറയെ മൃദുലമായ മുള്ളുകളാല്‍ ആവൃതമായ ഹൃദയാകാരത്തിലുള്ള ഫലങ്ങളും ഈ സസ്യത്തെ മറ്റിനങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു. ഒരടി വരെ നീളം വരുന്ന ഫലങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. ഒരോ ഫലത്തിലും അനേകം കറുത്ത വിത്തുകളും കാണാം.ഫലങ്ങള്‍ പാകമെത്തുന്നതോടെ പള്‍പ്പ് കൂടുതല്‍ രസഭരമാവുന്നു. മധുരവും അല്പം ചവര്‍പ്പും ഉള്ള പള്‍പ്പ് പലതരം പാനീയങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നു. മുള്ളന്‍ചക്ക, ഐസ്‌ക്രീമിലും ഫ്രൂട്ട് സലാഡുകളിലും മെക്‌സിക്കോ, കൊളംബിയ എന്നിവിടങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നുണ്ട്. മുള്ളന്‍ചക്ക കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമാണ്. ജീവകം സി, ബി1, ബി2, പൊട്ടാസിയം, നാരുകള്‍ എന്നിവയാലും സമ്പുഷ്ടമാണ്. മൂപ്പെത്തിയ കായ്കള്‍ കറിവെക്കുവാനും യോജിച്ചവയാണ്.
തെക്കേ അമേരിക്കയിലും കിഴക്കന്‍ ആഫ്രിക്കയിലും ഫ്ലോറിഡയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്ന മുള്ളന്‍ചക്ക കാന്‍സര്‍ ചികിത്സയിലും ഉപയോഗിച്ചുവരുന്നതായി കാണുന്നു. ശരിയായ പഠനങ്ങളുടെ വെളിച്ചത്തിലള്ള ഇതിന്റെ ഉപയോഗമെന്ന് ഈ രംഗത്തുള്ളവര്‍ക്ക് അഭിപ്രായമുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗമുള്ളവര്‍ മുള്ളന്‍ചക്ക വര്‍ജിക്കുന്നതാണ് നല്ലത്.
മുള്ളന്‍ചക്കയുടെ ഇലകള്‍ക്ക് മൂട്ട, പേന്‍ എന്നിവയെ നശിപ്പിക്കാനുള്ള കെല്‍പ്പുണ്ട്. ജൈവകീടനാശിനികളില്‍ ഉപയോഗസാധ്യതയുള്ളതാണ് ഈ ചെടിവൃക്ഷം.കേരളത്തിലെ കാലാവസ്ഥയില്‍ അനായാസം വളര്‍ന്നു കായ്കള്‍ പിടിക്കുന്ന ഈ ചെടിക്ക് നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശമേല്‍ക്കുന്നതുമായ സ്ഥലങ്ങളാണ് ഉത്തമം. കാര്യമായ രോഗ കീടങ്ങളൊന്നും മുള്ളന്‍ചക്കയെ ശല്യം ചെയ്തുകാണുന്നില്ല.
നാലു മീറ്റര്‍ ഉയരത്തില്‍ തിളക്കമാര്‍ന്ന ഇലച്ചാര്‍ത്തുകളോടെ ശിഖരിച്ചുവളരുന്ന കുറ്റിച്ചെടിയാണ് മുള്ളന്‍ചക ്ക. മുള്ളാത്ത എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം അനോണ മ്യൂറിക്കേറ്റ (Annona Muricata) എന്നാണ്. സീതപ്പഴവും ആത്തയും ഉള്‍പ്പെടുന്ന ജനുസ്സിലെ മറ്റൊരംഗം.
കരീബിയന്‍ പ്രദേശങ്ങളും മധ്യഅമേരിക്കയുമാണ് ജന്മദേശമെങ്കിലും മുള്ളന്‍ചക്ക ഏഷ്യന്‍ രാജ്യങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ നട്ടുവളര്‍ത്തിവരുന്നുണ്ട്. ഇളം മഞ്ഞ നിറത്തില്‍ മാംസളമായ ദളങ്ങളോടുകൂടിയ പൂക്കളും നിറയെ മൃദുലമായ മുള്ളുകളാല്‍ ആവൃതമായ ഹൃദയാകാരത്തിലുള്ള ഫലങ്ങളും ഈ സസ്യത്തെ മറ്റിനങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു. ഒരടി വരെ നീളം വരുന്ന ഫലങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. ഒരോ ഫലത്തിലും അനേകം കറുത്ത വിത്തുകളും കാണാം.ഫലങ്ങള്‍ പാകമെത്തുന്നതോടെ പള്‍പ്പ് കൂടുതല്‍ രസഭരമാവുന്നു. മധുരവും അല്പം ചവര്‍പ്പും ഉള്ള പള്‍പ്പ് പലതരം പാനീയങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നു. മുള്ളന്‍ചക്ക, ഐസ്‌ക്രീമിലും ഫ്രൂട്ട് സലാഡുകളിലും മെക്‌സിക്കോ, കൊളംബിയ എന്നിവിടങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നുണ്ട്. മുള്ളന്‍ചക്ക കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമാണ്. ജീവകം സി, ബി1, ബി2, പൊട്ടാസിയം, നാരുകള്‍ എന്നിവയാലും സമ്പുഷ്ടമാണ്. മൂപ്പെത്തിയ കായ്കള്‍ കറിവെക്കുവാനും യോജിച്ചവയാണ്.
തെക്കേ അമേരിക്കയിലും കിഴക്കന്‍ ആഫ്രിക്കയിലും ഫ്ലോറിഡയിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്തുവരുന്ന മുള്ളന്‍ചക്ക കാന്‍സര്‍ ചികിത്സയിലും ഉപയോഗിച്ചുവരുന്നതായി കാണുന്നു. ശരിയായ പഠനങ്ങളുടെ വെളിച്ചത്തിലള്ള ഇതിന്റെ ഉപയോഗമെന്ന് ഈ രംഗത്തുള്ളവര്‍ക്ക് അഭിപ്രായമുണ്ട്. പാര്‍ക്കിന്‍സണ്‍ രോഗമുള്ളവര്‍ മുള്ളന്‍ചക്ക വര്‍ജിക്കുന്നതാണ് നല്ലത്. മുള്ളന്‍ചക്കയുടെ ഇലകള്‍ക്ക് മൂട്ട, പേന്‍ എന്നിവയെ നശിപ്പിക്കാനുള്ള കെല്‍പ്പുണ്ട്. ജൈവകീടനാശിനികളില്‍ ഉപയോഗസാധ്യതയുള്ളതാണ് ഈ ചെടിവൃക്ഷം.കേരളത്തിലെ കാലാവസ്ഥയില്‍ അനായാസം വളര്‍ന്നു കായ്കള്‍ പിടിക്കുന്ന ഈ ചെടിക്ക് നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശമേല്‍ക്കുന്നതുമായ സ്ഥലങ്ങളാണ് ഉത്തമം. കാര്യമായ രോഗ കീടങ്ങളൊന്നും മുള്ളന്‍ചക്കയെ ശല്യം ചെയ്തുകാണുന്നില്ല.

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്